Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിതർക്ക്...

കോവിഡ് ബാധിതർക്ക് സ്വയം പ്രതിരോധശേഷി ഉണ്ടാകുമോ?

text_fields
bookmark_border
കോവിഡ് ബാധിതർക്ക് സ്വയം പ്രതിരോധശേഷി ഉണ്ടാകുമോ?
cancel
camera_alt

ഡോ. ഷർമിന സലീം

പത്തോളജിസ്റ്റ്

ആസ്റ്റർ

ഹോസ്പിറ്റൽ

അൽ ഖിസൈസ്

അത്ര പരിചിതമല്ലാത്ത പല വാക്കുകളും സുപരിചിതമായ കാലമാണ് കോവിഡ് കാലം. ക്വാറൻറീൻ, െഎസൊലേഷൻ എന്നിവയൊക്കെ പോലെ അടുത്തകാലത്ത് കൂടുതലായി കേട്ട വാക്കാണ് ആൻറിബോഡി. രോഗം ബാധിച്ച ശേഷമോ വാക്സിൻ എടുത്ത ശേഷമോ നമ്മുടെ ശരീരം സ്വയം പ്രതിരോധശേഷി സൃഷ്ടിക്കുന്നതിെൻറ ഭാഗമായുണ്ടാകുന്ന പ്രോട്ടീനുകളാണ് ആൻറിബോഡികൾ. വീണ്ടും അണുബാധയുണ്ടാകുന്നത് ചെറുക്കാൻ അവ സഹായിക്കും. ഈ സംരക്ഷണം എത്രത്തോളം നീളുമെന്നത് ഓരോ രോഗത്തിനും ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. കോവിഡ് പടർന്നതോടെ ആൻറിബോഡി പരിശോധനയും വർധിച്ചിട്ടുണ്ട്.

ആൻറിബോഡി രണ്ടുതരം

1. വൈറസ് ആക്രമിക്കുമ്പോൾ രോഗപ്രതിരോധശേഷി ഉൽ‌പാദിപ്പിക്കുന്ന ആദ്യത്തെ ആൻറിബോഡിയാണ് ഐ‌.ജി.‌എം (സാധാരണ ഏഴുമുതൽ 10 ദിവസം വരെ). ഐ.ജി.എം പരിശോധനയിൽ പോസിറ്റിവ് റിപ്പോർട്ടാണ് ലഭിച്ചതെങ്കിൽ നിങ്ങൾ‌ക്ക് രോഗം ബാധിച്ചിരിക്കാമെന്നോ രോഗപ്രതിരോധശേഷി വൈറസിനോട് പ്രതികരിക്കാൻ തുടങ്ങിയെന്നോ സൂചിപ്പിക്കുന്നു. ഐ.ജി.എം കണ്ടെത്തുമ്പോൾ ഇപ്പോഴും രോഗം ഉണ്ടെന്നോ അല്ലെങ്കിൽ നിങ്ങൾ അടുത്തിടെ രോഗമുക്തി നേടിയെന്നോ അർഥമാക്കാം. ഇത് ഉയരുന്നതിനു പിന്നാലെ കുറയുകയും ചെയ്യും.

2. കോവിഡ് ലക്ഷണങ്ങൾ ആരംഭിച്ചശേഷം 10-14 ദിവസത്തിനുള്ളിൽ മിക്ക രോഗികളിലും സ്വയം ഉണ്ടാകുന്ന ഒന്നാണ് ഐ.ജി.ജി ആൻറിബോഡികൾ. അണുബാധ ഒഴിഞ്ഞാലും ഐ.ജി.ജി ആൻറിബോഡികൾ രക്തത്തിൽ നിലനിൽക്കുന്നു. അങ്ങനെ അവർ ദീർഘകാല രോഗപ്രതിരോധശേഷി നേടുന്നു.

പോസിറ്റിവ് ആൻറിബോഡി : കോവിഡിനായി ഒരു ആൻറിബോഡി പരിശോധന നടത്തുേമ്പാൾ അത് പോസിറ്റിവ് ആണെങ്കിൽ അതിനർഥം കോവിഡിന് കാരണമാകുന്ന വൈറസ് നിങ്ങൾക്ക് ഉണ്ടായിരിക്കാമെന്നും ഇതിനെതിരെ ആൻറിബോഡികൾ നിർമിച്ചിട്ടുണ്ടെന്നുമാണ്. കോവിഡിെൻറ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽപോലും ആൻറിബോഡികൾ പോസിറ്റിവ് ആണോയെന്നു പരിശോധിക്കാം. രോഗലക്ഷണങ്ങളില്ലാതെ അണുബാധയുണ്ടെങ്കിൽ ഇത് സംഭവിക്കാം. ഇതിനെ അസിംപ്റ്റോമാറ്റിക് അണുബാധ എന്ന് വിളിക്കുന്നു.

നെഗറ്റിവ് ആൻറിബോഡി :ആൻറിബോഡി പരിശോധന നെഗറ്റിവാണെങ്കിൽ അതിനർഥം നിങ്ങളുടെ രക്തത്തിൽ കോവിഡിന് കാരണമാകുന്ന വൈറസിനുള്ള ആൻറിബോഡികളെ കണ്ടെത്താനായിെല്ലന്നാണ്. ഇതിന് പല കാരണങ്ങളുണ്ട്. കോവിഡ് വൈറസ് ശരീരത്തെ ബാധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ, നമ്മുടെ ശരീരം ആൻറിബോഡി സൃഷ്ടിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ്. കണ്ടെത്താനാകാത്ത ആൻറിബോഡികളുടെ അളവ് വളരെ കുറവാണ്.

അനിശ്ചിതത്വത്തിലുള്ള ആൻറിബോഡി : ആൻറിബോഡി പരിശോധനഫലം 'ഇക്വോക്കൽ' എന്നാണ് കാണിക്കുന്നതെങ്കിൽ ഫലം അനിശ്ചിതത്വത്തിലാണെന്ന് ഇതിനർഥം. ഓർക്കുക, ആൻറിബോഡി പരിശോധനഫലം കോവിഡ് നിർണയിക്കാനുള്ളതല്ല. ആൻറിബോഡി പരിശോധന ഫലമുണ്ടെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ കോവിഡ് ലക്ഷണം കാണുകയാണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. ക്വാറൻറീൻ ഉൾപ്പെടെ മുൻകരുതൽ നടപടികളെടുക്കുകയും ചെയ്യണം.

ആർക്കൊക്കെ പരിശോധന നടത്താം : ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് അനുസൃതമായി വേണം പരിശോധന നടത്താൻ. പ്രായമായവർക്കൊപ്പം താമസിക്കുന്നവർ, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, ആസ്ത്മ, സി‌.പി.‌ഡി പോലുള്ള ആരോഗ്യസ്ഥിതി ഉള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഡോക്ടറുമായി ചർച്ച ചെയ്തു തീരുമാനം എടുക്കുക. അടുത്തിടെ യാത്ര ചെയ്തവരോ അല്ലെങ്കിൽ രോഗാവസ്ഥയിലുള്ളവരോ ആണോയെന്ന് മനസ്സിലാക്കി വേണം ആൻറിബോഡി പരിശോധന നടത്താൻ.


ഇനിയും സംശയങ്ങളുണ്ടോ? ഡോക്ടറോട് ചോദിക്കാം

കേ ാവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ അവസാനിക്കുന്നില്ല. ഇതുവരെ നേരിടാത്ത അനുഭവങ്ങളായതിനാൽ രോഗബാധിതരുടെ ആശങ്കകളും പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംശയദൂരീകരണത്തിന് അവസരമൊരുക്കുകയാണ് 'ഗൾഫ് മാധ്യമവും' ആസ്റ്ററും ചേർന്നൊരുക്കുന്ന വെബിനാറിലൂടെ. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് രാത്രി ഏഴിനാണ് (യു.എ.ഇ സമയം) വെബിനാർ. 'ന്യൂവേൾഡ് ന്യൂ ഹോപ്' കാമ്പയിനിെൻറ ഭാഗമായ വെബിനാറിൽ ആസ്റ്ററിലെ വിദഗ്ധ ഡോക്ടർമാർ സംശയങ്ങൾക്ക് മറുപടി പറയും. ലോകത്തിെൻറ ഏത് ഭാഗത്തുള്ളവർക്കും പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷന് www.madhyamam.com/webinar എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഫോൺ: +971 55 521 0987.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story