വാഹനാപകടത്തിൽ മരിച്ച മുസ്തഫയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsമുസ്തഫ
അബ്ഹ: ഖമീസ് മുശൈത്തിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടെയും കദീജയുടെയും മകൻ മുസ്തഫയുടെ (52) മൃതദേഹമാണ് അബ്ഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ 10ന് നെടുമ്പാശ്ശേരിയിൽ എത്തിയ മൃതദേഹം സഹോദരങ്ങൾ ഏറ്റുവാങ്ങി പറവണ്ണ ജുമാമസ്ജിദിൽ ഖബറടക്കി.
സൗദിയിലെ ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒമ്പത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഖമീസ് മുശൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽനിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ എതിർദിശയിൽ നിന്നുവന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഭാര്യ: മുബീന. മക്കൾ: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുറസാഖ്, സമീറ, സാബിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

