Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്ലിംകൾ...

മുസ്ലിംകൾ മാത്രമല്ല; ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അപകടത്തിൽ –സി.കെ. സുബൈർ

text_fields
bookmark_border
മുസ്ലിംകൾ മാത്രമല്ല; ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അപകടത്തിൽ –സി.കെ. സുബൈർ
cancel
camera_alt???????? ? ?????? ??????? ??????? ????????????? ??.??.?????

ദമ്മാം: കൊല്ലുന്നവർ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീ യമാണ് ഇന്ത്യയെ ചകിതമാക്കുന്നെതന്ന് യൂത്ത്  ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ. ഒരു ഭരണകൂടം തന്നെ കുറ്റവാളികൾക്ക് മൗനാനുവാദം നൽകുേമ്പാൾ ഇന്ത്യയുടെ ജനാധിപത്യമാണ് അപകടത്തിലാകുന്നത്. പ്രഥമ സൗദി സന്ദർശനത്തിനിടയിൽ ‘ഗൾഫ് മാധ്യമ’വുമായി വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മുസ്ലിംകൾക്ക് മാത്രമേ പ്രശ്നമുള്ളൂവെന്ന തരത്തിൽ ബിംബവത്ക്കരിക്കുന്നതിൽ ബി.ജെ.പി വിജയിച്ചിരിക്കുന്നു. യഥാർഥത്തിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അപകടത്തിലാണ്. ഭയപ്പെടുത്തി മനസ്സുകളെ കീഴ്പ്പെടുത്തുന്ന ഫാഷിസ്റ്റ് രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്.

ഇന്ത്യയിൽ ബി.ജെ.പി ഉയർത്തുന്ന പശു രാഷ്ട്രീയം കേവലം ഇറച്ചിയുമായി ബന്ധപ്പെട്ടത് മാത്രമല്ല. പശുവിനെക്കൊണ്ട് ജീവിക്കുന്ന ഉത്തരേന്ത്യയിലെ ജനതയെ സാമ്പത്തികമായി തകർക്കുക എന്ന ഗുഢ ലക്ഷ്യവും പിന്നിലുണ്ട്. അതിലവർ വിജയിക്കുകയാണ്. ജോലിക്ക് വിളിച്ചു കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്തിയവന് ഉപഹാരം നൽകുന്ന ഒരു കൂട്ടം ജനത ഇന്ത്യയിലുെണ്ടന്നതാണ് നമ്മളെ ലജ്ജിപ്പിക്കുന്നത്.

അസമിലെ പൗരത്വപ്പട്ടിക ഒരു ഭയപ്പെടുത്തൽ തന്ത്രമായിരുന്നു. പേക്ഷ, ഭയപ്പെടുക എന്നത് ഒരു വിമോചന മാർഗമല്ല. മറിച്ച് ജാഗ്രതപ്പെടുകയാണ് വേണ്ടത്. അസമിൽ അവിടുത്തെ ജനതയും, എൻ.ജി.ഒകളും മറ്റ് സന്നദ്ധ സംഘടനകളും ജാഗ്രതയിലായതോടെ ആർ.എസ്.എസ് അജണ്ട വിജയിക്കാതെ പോവുകയായിരുന്നു. ലിസ്റ്റിൽനിന്ന് പുറത്തു പോയവർക്ക് അപ്പീൽ പോകാൻ ഒരു വ്യക്തിക്ക് 15,000 രൂപയുടെ ചെലവുണ്ട്. ഒരു രാഷ്ട്രം ജനതയെ പുറത്താക്കാൻ പഴുതുതേടുന്ന ദുരവസ്ഥ ഭീകരമാണ്. എല്ലാ അക്രമങ്ങളേയും ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നതാണ് നമ്മുടെ ദൗത്യം. കഠ്വ സംഭവത്തിൽ തെരുവുകളിൽ പ്രതിഷേധം ഉയരുേമ്പാൾ അതിനെ നിയമപരമായി നേരിട്ട് നീതി വാങ്ങികൊടുക്കാനുള്ള ശ്രമമമാണ് യൂത്ത് ലീഗ് നടത്തിയത്.

മതമൂല്യങ്ങളെ തെരുവിൽ െകാലചെയ്യുന്നു. എല്ലാവരുടേയും ക്ഷേമം ആഗ്രഹിച്ച രാമെൻറ പേരിൽ ചിലർ കൊലവിളികൾ നടത്തുന്നു. മഹനീയമായ ജയ് ശ്രീരാം വിളികൾ കൊലവിളികളായി മുഴങ്ങുന്ന ഇന്ത്യ എന്ത് സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. കർഷകർക്കും യുവാക്കൾക്കും പ്രതീക്ഷ നൽകുന്ന ഒന്നും പ്രഖ്യാപിക്കപ്പെടുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുന്നില്ല. ഇൗ ദുരവസ്ഥ അധികകാലം മുന്നോട്ടുപോകില്ല. മഹിത മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ ഭരണഘടന ഇന്ത്യൻ ജനതയെ സംരക്ഷിക്കുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsBJPBJP
News Summary - bjp-saudi-gulf news
Next Story