Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുമനസ്സുകളുടെ...

സുമനസ്സുകളുടെ ഇടപെടലിൽ ബിനു നാടണഞ്ഞു

text_fields
bookmark_border
Binu
cancel
camera_alt

ബിനു നാട്ടിലേക്കുള്ള യാത്രയിൽ

റിയാദ്: റിയാദ് ബത്ഹയിൽ തസ്കര സംഘത്തിന്റെ ക്രൂരമർദനത്തിന് ഇരയായ തിരുവനന്തപുരം പട്ടം സ്വദേശി ബിനു (52) സുമനസ്സുകളുടെ ഇടപെടലിൽ ഒടുവിൽ നാടണഞ്ഞു. ഒരുമാസം മുമ്പ് രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ തസ്കര സംഘം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.

ചികിത്സയിലായിരുന്ന ബിനു തുടർ ചികിത്സക്കായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജഹാൻ കരുനാഗപള്ളി വിഷയത്തിൽ ഇടപെടുകയും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ വിഷയം ഏറ്റെടുക്കുകയും ചെയ്തു.

കോടതിയിൽ നിലനിന്നിരുന്ന ബിനുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പ് ആക്കുകയും പൊലീസ് സ്റ്റേഷനിൽ നിലനിന്ന കേസിന് സിദ്ദീഖ് തൂവ്വൂർ ജാമ്യക്കാരനായി നിൽക്കുകയും എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു.

ഇന്ത്യൻ എംബസി അധികൃതരുടെയും സൗദി പൊലീസിന്റെയും സഹായം ലഭ്യമാക്കുകയും നിയമ നടപടികൾക്ക് ശേഷം കഴിഞ്ഞദിവസം ശ്രീലങ്കൻ എയർവേസിൽ റിയാദിൽ നിന്ന് മറ്റൊരു യാത്രക്കാരനോടൊപ്പം ബിനു നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.നടപടികൾക്ക് സിദ്ദീഖ് തുവ്വൂരിനൊപ്പം ഷാജഹാൻ കരുനാഗപ്പള്ളി, സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binureturn home
News Summary - Binu return home the intervention of good will
Next Story