അരങ്ങൊഴിഞ്ഞ ബത്ഹ
text_fieldsറിയാദിൽ വർണാഭമായ എൻെറ ജീവിതത്തിൻെറ തുടക്കം ബത്ഹയുടെ ഉൾവഴികളിലൂടെ ആയിരുന്നു. സാധാരണക്കാ രിൽ സാധാരണക്കാരുടെ പ്രതീക്ഷകളുടെ ലോകം തീർത്ത ഒരു അസാധാരണയിടം. ഇന്നതിെൻറ ഓർമകളുടെ വഴികൾ വൈകാരികതയുടെ ഏതൊ ക്കെയോ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. റിയാദിലെ പല മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടംകൂട്ടമായി സാ ധനങ്ങൾ വാങ്ങാനെത്തുേമ്പാഴത്തെ തിരക്ക്, സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വാരാന്ത്യ അവധിയിൽ സന്ദർശിക്കാ ൻ എത്തുന്നവരുടെ തിരക്ക്, നാട്ടിലേക്കു ഫോൺ വിളിക്കാനും നാട്ടിൽ പോകുമ്പോൾ ഉറ്റവർക്കുള്ള സമ്മാനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക്, അങ്ങനെ ഒരുപാടു ആവശ്യങ്ങൾക്ക് ഒന്നിച്ചു ചേരുന്ന ഒരുപറ്റം മനുഷ്യരുടെ ലോകം.
2002ലെ ഡിസംബറിലെ തണുപ്പുള്ള ദിവസങ്ങളൊന്നിലാണ് നിറഞ്ഞ ആൾക്കൂട്ടത്തിന്റെ ഒഴിക്കിലേക്ക് ഞാനും എത്തിച്ചേർന്നത്. ഒരുപിടി മണൽ വാരിയെറിഞ്ഞാൽ ഒരു തരി മണൽ പോലും താഴെയെത്താത്ത ജനസഞ്ചയമാണ് അന്ന് ബത്ഹയിൽ. അതിലേറെയും മലയാളികളായിരുന്നു എന്നത് നാടുവിട്ടുവന്ന ഏതൊരു പ്രവാസിയെയും പോലെ എനിക്കും ആശ്വാസമായിരുന്നു. വ്യാഴവും വെള്ളികളും അന്ന് പെരുന്നാൾ രാവുകൾ പോലെ തിരക്കുകളാൽ നിറഞ്ഞിരുന്നു. നാട്ടിൽ നിന്നും പറിച്ചു നട്ടതിെൻറ നൊമ്പരങ്ങളിൽ അല്പം ആശ്വാസം കിട്ടാൻ നാട്ടിലെ പ്രിയപ്പെട്ടവരെ വിളിച്ചു സംസാരിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണ്. മൊബൈൽ ഫോൺ അത്ര പ്രചാരത്തിലായിരുന്നില്ല. അന്ന് ബത്ഹയുടെ തിരക്കുകളിൽ ചില മിടുക്കന്മാരായ ഹിന്ദിക്കാരുണ്ടാകും നാട്ടിലേക്ക് ഫോൺ വിളിക്കാനുള്ളവരെ തിരിച്ചറിഞ്ഞു കൂട്ടികൊണ്ടുപോകും. ഒരു കിലോമീറ്ററൊക്കെ അവരോടൊപ്പം നടന്നു ചെല്ലണം ഏതെങ്കിലും കെട്ടിടത്തിന് മുകളിലേക്കാണ് കൂട്ടികൊണ്ട് പോകുക. എന്നിട്ട് നമ്മൾ കൊടുക്കുന്ന നമ്പറിലേക്ക് ഫോൺ വിളിച്ചു തരും. പത്ത് റിയാലിന് പതിനഞ്ചു മിനിറ്റ്. എൻെറ നാടും വീടുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരിടംകൂടിയായിരുന്നു അന്ന് ബത്ഹ.
വെറുമൊരു ബൂഫിയ ജോലിക്കാരനായിരുന്ന എെൻറ ഇന്നത്തെ ഭേദപ്പെട്ട ജീവിതത്തിലേക്ക് ഉയർത്തിയത് ബത്ഹയിലെ ജീവിതമാണ്. അവിടുന്ന് ലഭിച്ച അനുഭവങ്ങൾ, ബന്ധങ്ങൾ, പാഠങ്ങൾ എല്ലാമാണ്. അന്ന് ബത്ഹയിലേക്ക് ആഴ്ചാവസാനങ്ങളിൽ വണ്ടികളൊന്നും തിരക്ക് കാരണം കടത്തിവിടുമായിരുന്നില്ല. ബസിൽ വന്നിറങ്ങി ഒരുപാട് ദൂരം നടന്നായിരുന്നു മാർക്കറ്റുകളിൽ എത്തിയിരുന്നത്. ഒരു സൈക്കിൾ പോലും കടന്നുപോകാൻ പറ്റാത്ത അത്രയും തിരക്കാണ്. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി, ഉറ്റവരെയൊക്കെ കണ്ട് രാത്രി വൈകി ലേബർ ക്യാമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കും മടങ്ങാൻ കാത്തുനിൽക്കുന്ന ആളുകളുടെ വലിയ നിരതന്നെയുണ്ടാകുമായിരുന്നു അന്ന് വാരാന്ത്യ ദിവസങ്ങളിൽ ബത്ഹയിൽ. അവരുടെ ആവശ്യം തിരിച്ചറിഞ്ഞാണ് ഞാൻ ടാക്സി സർവീസിലേക്ക് കടക്കുന്നത്. അതിൽ നിന്നാണ് ഇന്നത്തെ ലക്ഷ്വറി ട്രാൻസ്‌പോർട് സർവീസ് എന്ന നിലയിലേക്ക് വളരുന്നത്. അങ്ങനെ ബത്ഹയിൽ നിന്നും കിട്ടിയ മൂലധനമായിരുന്നു ജീവിതത്തിന് അടിത്തറയിട്ടത്.
ഏതൊരു സന്തോഷത്തിനിടയിലും ഉള്ളം നീറ്റുന്ന ഒരു ഓർമയുണ്ടാകും. അതായിരുന്നു ഒരിക്കൽ ബത്ഹയുടെ ഹൃദയഭാഗത്തുണ്ടായ വലിയ അഗ്നിബാധ. അത് ബത്ഹയുടെ നീറുന്ന ഓർമയാണ്. മലയാളികളുൾപ്പെടെ ഒട്ടേറെ പേരുടെ സ്വപ്നങ്ങൾകൂടിയായിരുന്നു കത്തിയമർന്നത്. ഇന്ന് ബത്ഹയിൽ പഴയ തിരക്കില്ല. ആൾക്കൂട്ടത്തിെൻറ ഒഴുക്കുകളോ ഉറങ്ങാത്ത രാവുകളോ പരിചയമുള്ള ഒട്ടേറെ മുഖങ്ങളോ ഇല്ല. എങ്കിലും പഴയ സൗഹൃദങ്ങളിൽ വിരലിലെണ്ണാവുന്ന കുറച്ചുപേരുണ്ട്. പിന്നെ പഴയ നനുത്ത ഓർമകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.