Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിമാനങ്ങളിൽ...

സൗദി വിമാനങ്ങളിൽ വന്നാൽ മാത്രം ഒാൺ അറൈവൽ വിസ

text_fields
bookmark_border
സൗദി വിമാനങ്ങളിൽ വന്നാൽ മാത്രം  ഒാൺ അറൈവൽ വിസ
cancel

റിയാദ്: സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കാൻ പുതിയ നിബന്ധന. സൗദി വി മാനങ്ങളിലെത്തിയാൽ മാത്രമേ ഇൗ വിസയിൽ സൗദിയിൽ പ്രവേശിക്കാനാവൂ. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും ഷെൻഗൺ വിസയുള്ളവർക്കുമാണ് പുതിയ നിബന്ധന ബാധകം. സെപ്റ്റംബർ 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്.

49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഇൗ മാസം ഒന്നാം തീയതിമുതൽ അനുവദിച്ചു തുടങ്ങിയത്.

എന്നാൽ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും ഷെൻഗൺ വിസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ വിദേശ വിമാനങ്ങളിൽ എത്താൻ പാടില്ല. ഇങ്ങനെയുള്ളവർ സൗദി വിമാനങ്ങളായ സൗദി എയർലൈൻസ്, ഫ്ലൈ നാസ്, ഫ്ലൈ അദീൽ, സൗദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിൽതന്നെ വരണം. ഇങ്ങനെ എത്തുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽനിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. അതിനുശേഷം രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുമതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newson arrival
News Summary - on arrival-saudi-gulf news
Next Story