Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറഫയിൽ ആശ്വാസമേകി ആര്യവേപ്പ് മരങ്ങൾ
text_fieldsbookmark_border
മക്ക: അറഫ സംഗമത്തിനിടയിൽ കൊടും ചൂടിൽ നിന്ന് തീർഥാടകർക്ക് ആശ്വാസമേകി ആര്യവേപ്പ് മരങ്ങളും. പ്രവിശാലമായ അറഫ മൈതാനത്ത് പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പ് മരങ്ങളെ ഹജ്ജിനെത്തിയവർക്ക് മറക്കാനാകില്ല. സുഡാൻ പ്രഡിഡൻറായിരുന്ന ജഅ്ഫർ നുമൈരി ഏകദേശം 35 വർഷങ്ങൾക്ക് മുമ്പാണ് 1000 ത്തോളം ആര്യവേപ്പ് ചെടികൾ അറഫ മൈതാനത്ത് നട്ടു പിടിപ്പിക്കാൻ നൽകിയത്. മികച്ച പരിഗണനേയാടെ പുണ്യഭൂമിയിൽ സൗദി ഗവൺമെൻറ് അത് നട്ടു വളർത്തി വലുതാക്കി. തുടക്കത്തിൽ ജബലുറഹ്മ, മസ്ജിദുന്നമിറ എന്നിവക്കടുത്ത് മാത്രമായിരുന്നു ആര്യവേപ്പ് മരങ്ങൾ . ഇന്നിപ്പോൾ അറഫയുടെ മുഴുവൻ ഭാഗങ്ങളിലും മരങ്ങൾ നിറഞ്ഞിരിക്കുന്നു. ഏകദേശം അഞ്ച് ലക്ഷത്തോളം ആര്യവേപ്പ് മരങ്ങൾ അറഫയിലുണ്ടെന്നാണ് കണക്ക്. സൂര്യാസ്തമനം വരെയുള്ള അറഫയിലെ നിർത്തത്തിനിടയിൽ ലക്ഷക്കണക്കിന് തീർഥാടകർക്കാണ് ഇൗ വേപ്പ് മരങ്ങൾ തണലേകുന്നത്. സൂര്യാഘാതത്തിൽ നിന്ന് സംരക്ഷണവും ഇതു നൽകുന്നു. പൊടിശല്യവും ഇൗ മരം തടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
