Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബി കാലിഗ്രഫി...

അറബി കാലിഗ്രഫി വർഷാചരണം

text_fields
bookmark_border
അറബി കാലിഗ്രഫി വർഷാചരണം
cancel

യാംബു: 2021 അറബി കാലിഗ്രഫി വർഷമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രാലയത്തി‍െൻറ കീഴിൽ രാജ്യത്തി‍െൻറ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ. താൽപര്യമുള്ളവർക്ക് പ്രത്യേക പരിശീലന പദ്ധതികളും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നവരുടെ അനുഭവപരിജ്ഞാനം രാജ്യത്തെ കാലിഗ്രഫർമാർക്ക് ലഭ്യമാക്കാനും മന്ത്രാലയം ഒരുക്കം തുടങ്ങി.

https://surveys.moc.gov.sa/CE എന്ന ലിങ്ക് വഴി കഴിഞ്ഞ ദിവസം ആരംഭിച്ച 'കൾച്ചറൽ എക്സ്ചേഞ്ച്'ചോദ്യാവലിയിൽ പങ്കെടുക്കാൻ സാംസ്കാരിക മന്ത്രാലയം എല്ലാ കാലിഗ്രാഫർമാരോടും അഭ്യർഥിച്ചു. അറബിക് കാലിഗ്രഫിക്കായുള്ള 'ആർട്ട് റെസിഡൻസി പ്രോഗ്രാ'മി‍െൻറ ഭാഗമായാണ് സർവേയെന്ന് മന്ത്രാലയം അറിയിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അക്ഷരകലയാണ് കാലിഗ്രഫി. ഖുർആൻ പകർത്തിയെഴുതാൻ തുടങ്ങിയ കാലം മുതലാണ് അറബി ഭാഷയിൽ ഈ കല ജനകീയമായത്. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കലാരൂപമാണിത്. അറബി കാലിഗ്രഫിയുടെ സംസ്കാരവും ഉപയോഗവും വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ. അറബി കാലിഗ്രഫിയുടെ മനോഹാരിതയെക്കുറിച്ചും അതി‍െൻറ വികസനത്തെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കുന്നതിനും സർവേ ലക്ഷ്യം വെക്കുന്നതായി മന്ത്രാലയത്തി‍െൻറ സൈറ്റിൽ വിശദീകരിക്കുന്നു. അറബിയിലോ ഇംഗ്ലീഷിലോ സർവേ പൂരിപ്പിക്കാം. 'ഇൻറർനാഷനൽ എക്സ്ചേഞ്ച് പ്രോഗ്രാം'രൂപപ്പെടുത്താൻ മന്ത്രാലയത്തെ സഹായിക്കുന്ന സർവേയിൽ കാലിഗ്രഫി തൽപരർ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story