അറബ് ഉച്ചകോടിക്ക് തുടക്കം; ഫലസ്തീൻ കഴിഞ്ഞേ സൗദിക്ക് മറ്റ് വിഷയങ്ങളുള്ളൂ- സൽമാൻ രാജാവ്
text_fieldsദഹ്റാൻ (ദമ്മാം): അറബ് രാജ്യങ്ങളുടെ ഉച്ചകോടി ദമ്മാമിൽ തുടങ്ങി. 22 രാഷ്ട്ര നേതാക്കൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസും സംബന്ധിക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്. ഫലസ്തീൻ വിഷയം തന്നെയാണ് സൗദി അറേബ്യയുടെ പരിഗണനാവിഷയങ്ങളിൽ മുഖ്യമെന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചു. ഖുദ്സ് തലസ്ഥാനമായ ഫലസ്തീൻ വേണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ മറ്റൊരാലോചന സാധ്യമല്ല. ഹൂതികളെ പിന്തുണക്കുന്ന ഇറാനെ നിലക്ക് നിർത്താൻ ലോകരാജ്യങ്ങൾ രംഗത്ത് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അമേിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിെൻറ തീരുമാനത്തെ അദ്ദേഹം അപലപിച്ചു. അറബ് മേഖല നേരിടുന്ന വെല്ലുവിളികൾ പ്രധാനപ്പെട്ടതും അപകടകരവുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അബുൽ ഗൈത് പറഞ്ഞു. സിറിയയെ നശിപ്പിക്കുന്നതിൽ ആ രാജ്യത്തെ ഭരണാധികാരികൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടി പുരോഗമിക്കുകയാണ്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഞായറാഴ്ച സൗദി സമയം ഉച്ചക്ക് രണ്ടരയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചറിലാണ് സമ്മേളനം നടക്കുന്നത്. രാഷ്ട്രനേതാക്കളെ സൽമാൻ രാജാവ് സ്വീകരിച്ചു. അറബ് രാജ്യങ്ങളുടെ െഎക്യം ശക്തിപ്പെടുത്തുന്ന സമ്മേളനത്തെ ലോകം ഉറ്റു നോക്കുകയാണ്. സിറിയയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തിയ ആക്രമണത്തെ ഉച്ചകോടി പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ രാഷ്ട്രീയ, സാമൂഹിക,സാമ്പത്തിക, വിഷയങ്ങൾ ചർച്ച ചെയ്യും. ഇറാൻ മേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാൻ അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കങ്ങൾക്ക് ഉച്ചകോടി ശക്തമായ തീരുമാനങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് ഇറാൻ പിന്തുണ നൽകുന്നു എന്ന് സൗദി തെളിവ് സഹിതം ആരോപിക്കുന്ന പശ്ചാത്തലത്തിൽ ഇനിയുള്ള കൂടുതൽ ചർച്ചകളിൽ ഇത് ഇടം പിടിക്കും . മേഖലയിൽ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നടപടി ശക്തമാക്കുന്ന തീരുമാനങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് മേഖലയുടെ പരിസ്ഥിതി സംരക്ഷണം, ജലലഭ്യത, തൊഴിലില്ലായ്മ, സാമ്പത്തിക പരിഷ്കരണ നടപടികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.