Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദ്യാഭ്യാസ മേഖലയിലെ...

വിദ്യാഭ്യാസ മേഖലയിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾ: ഉണരേണ്ടത് ജനാധിപത്യം

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾ: ഉണരേണ്ടത് ജനാധിപത്യം
cancel

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് നീറ്റ് പരീക്ഷകളിലെ അഴിമതികളും ചോദ്യപ്പേപ്പർ ചോർച്ചയും വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പരീക്ഷകൾ റദ്ദാക്കി ജൂൺ 21-ലേക്ക് മാറ്റിവെക്കുന്ന അധികാരികളുടെ നടപടികൾക്കിടയിലും, പരീക്ഷാ അനിശ്ചിതത്വം താങ്ങാനാവാതെ ഡൽഹിയിലും കേരളത്തിലും ഉൾപ്പെടെ തൊണ്ണൂറിലധികം വിദ്യാർത്ഥികൾ ജീവനൊടുക്കിയത് അതീവ ഭീതിജനകമാണ്. ഇതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) വിശ്വാസ്യത തകർന്നു.

സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികൾ ഇപ്പോഴും സുരക്ഷിതരാണ്. ഈ അനീതിക്കെതിരെ സി.ജെ.പി ആരംഭിച്ച പ്രതിഷേധങ്ങൾ ജനാധിപത്യവിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നു. ജൂൺ 6-ന് ഡൽഹിയിൽ നടന്ന സി.ജെ.പിയുടെ ആദ്യ പ്രതിഷേധങ്ങളിൽ തുടക്കത്തിൽ ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും, ഇന്ന് ഇതൊരു വലിയ രാജ്യവ്യാപക വിദ്യാർത്ഥി മുന്നേറ്റമായി മാറിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലോ എൻ.ടി.എ പുനഃസംഘടനയിലോ ഒതുങ്ങാതെ, ഭരണകൂടത്തെക്കൊണ്ട് ജനങ്ങളോട് ഉത്തരം പറയിപ്പിക്കുന്ന ജനകീയ മാറ്റമായി ഈ പോരാട്ടം മാറേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിെൻറ അജണ്ടകൾ പരീക്ഷാ ക്രമക്കേടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്രത്തിെൻറ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനും, ഇതിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ രൂപീകരിക്കാനുമുള്ള കേരളത്തിലെ യു.ഡി.എഫ് സർക്കാരിെൻറ പുതിയ തീരുമാനം ഗൗരവമുള്ളതാണ്. മുൻ എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെച്ചു എന്നതോ, കേന്ദ്രം ഭാഗികമായി ഫണ്ട് അനുവദിച്ചു എന്നതോ ഇതിന് ന്യായീകരണമല്ല.

സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം, വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്രത്തിെൻറ ശ്രമങ്ങളെ ചെറുക്കാനുള്ള ഇച്ഛാശക്തിയാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്. അധികാരഗർവ്വിൽ ആരോടും ഉത്തരം നൽകേണ്ടതില്ല എന്ന ഭരണാധികാരികളുടെ അവസ്ഥയിലാണ് ഇത്തരം അഴിമതികളും വിദ്യാഭ്യാസ കാവിവൽക്കരണവും സാധാരണവൽക്കരിക്കപ്പെടുന്നത്. വ്യവസ്ഥിതികൾ ഭരണകൂടത്തിെൻറ ചട്ടുകങ്ങളായി മാറിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കമീഷെൻറ പ്രവർത്തനങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനവും രാഷ്ട്രീയ സ്വാധീനമില്ലാതെ സുതാര്യമാകേണ്ടതുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് കൂടുതൽ ഉണർന്നു പ്രവർത്തിക്കണം.

വിദ്യാഭ്യാസ മേഖലയെ ഒരു 'ലേലംവിളി' എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥികൾക്കൊപ്പം തെരുവിൽ ശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങണം. അനീതിക്കെതിരെ യുവജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് ശുഭസൂചനയാണ്. ഇന്ത്യയിലെ ജനാധിപത്യം നിലനിൽക്കാൻ ആഗ്രഹിക്കുന്ന പ്രവാസി സമൂഹവും ഈ മുന്നേറ്റങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education sectordemocracyAnti-Corruption
News Summary - Anti-corruption struggles in the education sector: Democracy needs to wake up
Next Story