Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 39...

സൗദിയിൽ 39 കൊല്ലം: കാൽപന്തുകളി കണ്ടും സൗഹൃദങ്ങൾ പങ്കുവെച്ചും ആമിനത്താത്ത ഹാപ്പിയാണ്

text_fields
bookmark_border
സൗദിയിൽ 39 കൊല്ലം: കാൽപന്തുകളി കണ്ടും  സൗഹൃദങ്ങൾ പങ്കുവെച്ചും ആമിനത്താത്ത ഹാപ്പിയാണ്
cancel
camera_alt???????????????

ദമ്മാം: നാലുപതിറ്റാണ്ടടുക്കുന്ന പ്രവാസത്തിലും തിരിച്ചുപോക്കിെൻറ ചിന്ത അലോസരപ ്പെടുത്താതെ ആമിനത്താത്ത ഹാപ്പിയായി ജീവിതം തുടരുകയാണ്. വീട്ടുവേലക്കാരികളുടെ ദു രിതജീവിതം വായിച്ച് മനസ്സ് നൊന്തവർ ഇൗ എഴുപത്തേഴുകാരിയുടെ ജീവിതം തിരയുേമ്പാഴ ാണ് സൗദിയിൽ വീട്ടുവേലക്കാരികൾ ഇങ്ങനെയും സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അറിയുന് നത്. അതിർവരമ്പുകളില്ലാതെ മൈതാനങ്ങളിൽ കാൽപ്പന്തുകളികണ്ടും സൗദി കുടുംബത്തോടൊ പ്പം ലോക രാജ്യങ്ങൾ സന്ദർശിച്ചും പാട്ടുപാടിയും സൗഹൃദങ്ങൾ പങ്കിട്ടും ഇവർ ജീവതം വസന്തമാക്കുകയാണ്. ജീവിതത്തിെൻറ ബാധ്യതക്കെട്ടുകൾ ഏറക്കുറെ താഴെയിറക്കിയ ആമിനാത്താത്തയെ 15 കൊല്ലമായി അവധിക്കുപോലും നാട്ടിൽ പോകാതെ സൗദിയിൽത്തന്നെ പിടിച്ചു നിർത്തുന്നത്, തന്നെ പൊതിഞ്ഞുനിൽക്കുന്ന സ്നേഹവും അനുഭവിക്കുന്ന സ്വാതന്ത്ര്യവും തന്നെയാണ്.

1980ലാണ് എറണാകുളം, ഇടപ്പള്ളി സ്വദേശിനിയായ 38കാരി ആമിന സൗദിയിലെ വീട്ടിലേക്ക് കുട്ടികളെ നോക്കാനുള്ള വിസയിൽ എത്തുന്നത്. തെൻറ ജീവിതംതന്നെ മാറ്റിമറിക്കാൻ ഉതകുന്ന ദീർഘമായ സൗഹൃദത്തിെൻറയും കരുതലിെൻറയും ഇടത്തിലേക്കാണ് താൻ എത്തിയതെന്ന് അന്ന് ആമിന തിരിച്ചറിഞ്ഞില്ല. അരാംകോ ജീവനക്കാരായ സ്പോൺസറും ഭാര്യയും ജോലിക്ക് പോയിക്കഴിഞ്ഞാൽ നാൽപത്തഞ്ചുദിവസം പ്രായമായ കുഞ്ഞടക്കം നാല് കുട്ടികളുടെ പോറ്റുമ്മയായി ആമിന ഗൾഫിൽ ജീവിതം തുടങ്ങി. പഴയകാലത്തെ പത്താം ക്ലാസ് പാസായ ഇവർ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനാൽ കുടുംബവുമായുള്ള സംവേദനവും എളുപ്പമായി. ഒരു ജോലിക്കാരിയെപ്പോെലയായിരുന്നില്ല ആമിനത്താത്തയോട് അവർ പെരുമാറിയിരുന്നത്. ആമിനത്താത്ത വളർത്തിയ കുട്ടികൾ പലരും വളർന്ന് അമേരിക്കയിൽവരെ ഉദ്യോഗം നേടിയിട്ടും അവർ പഴയ സ്നേഹം മറന്നില്ല. മക്കളോടൊപ്പം മദ്റസയിൽപോയും അവരോടൊപ്പം പാർക്കുകളിലും ഷോപ്പിങ് മാളുകളിലും ഉല്ലസിച്ചും അവർ ജീവിതത്തിെൻറ പങ്കപ്പാടുകൾ മറന്നു. ഒാരോ മാസവും ഒരുദിവസംപോലും തെറ്റാതെ ശമ്പളവും വർഷാവസാനം നാട്ടിലേക്കുള്ള ടിക്കറ്റും മറ്റാനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ഭർത്താവ് മരിച്ചുപോയ ഇവർ തെൻറ മൂന്നു മക്കെളയും പഠിപ്പിച്ച് വിവാഹം ചെയ്തയച്ച് അവർക്ക് വീടുകൾ വെച്ചുകൊടുത്തു.

സ്പോൺസറും കുടുംബവും പോകുന്നിടത്തൊക്കെ ആമിനത്താത്തയെയും കൂെടക്കൂട്ടി. അമേരിക്കയിലും ഹോേങ്കാങ്ങിലും ഇൗജിപ്തിലും ൈബറൂത്തിലും ഒക്കെ ആമിനത്താത്ത യാത്രചെയ്തു. സൗദിയിലെ ഏതാണ്ടെല്ലായിടങ്ങളിലെയും ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ ഇവർക്ക് സുപരിചിതം. അമേരിക്കയിെല ഹോളിവുഡും ഡിസ്നിയും െഎസ്ലൻഡുമൊക്കെ ഏറെ കൗതുകത്തോടെ താൻ കണ്ടുവെന്ന് ഇവർ അഭിമാനത്തോടെ പറയും. കുട്ടികളൊക്കെ മുതിർന്നേതാടെ ആമിനത്താത്തക്ക് കാര്യമായ പണിയൊന്നുമില്ലാതായി. പേക്ഷ, നാട്ടിൽ പോകാനയക്കാതെ തങ്ങളുടെ വീട്ടിലെ കാരണവത്തിയായി അവർ ഒപ്പം കൂട്ടി. ആമിനത്താത്തക്ക് ഏത് അതിഥിെയയും സ്വന്തം വീടുപോലെ അവിടേക്ക് ക്ഷണിച്ച് സൽക്കരിക്കാം. ആരോടൊപ്പവും എപ്പോൾ വേണമെങ്കിലും പുറത്തുപോകാം.

ആമിനത്താത്ത പോറ്റി വളർത്തിയ കുട്ടികൾ ടി.വിയിൽ ഫുട്ബാൾ മത്സരങ്ങൾ കാണുേമ്പാൾ ആമിനത്താത്തയും ഒപ്പംകൂടി. കുട്ടികൾ ‘റൊണാൾഡോ’ എന്ന് ആർത്തുവിളിച്ചപ്പോൾ ആമിനത്താത്തക്ക് കൗതുകമായി. പിന്നെ റൊണാൾഡോയുടെ കളികൾ കാത്തിരുന്നു കണ്ടു. ഇപ്പോൾ റൊണാൾഡോയുടെ കട്ട ഫാനാണ്. അങ്ങനെയാണ് ദമ്മാമിൽ നടക്കുന്ന മലയാളികളുെട കാൽപന്തുകളിയെ കുറിച്ചറിയുന്നത്. ഏതു പാതിരാത്രിയിലാെണങ്കിലും ആമിനത്താത്ത കളികാണാൻ ഗ്രൗണ്ടിലെത്തും. കഴിഞ്ഞ ആഴ്ച ഡിഫയുടെ ടൂർണമെൻറ് കഴിഞ്ഞ് മടങ്ങിയത് രാത്രി രണ്ടരക്ക്. ആമിനത്താത്തക്ക് ഏറെ പ്രിയപ്പെട്ട കുെറ കുടുംബ സുഹൃത്തുക്കളുണ്ട്. അവർക്കൊക്കെ പ്രിയമുള്ളതെല്ലാം ഉണ്ടാക്കി സമ്മാനമായി നൽകൽ ഏറെ സന്തോഷമാണ്. സ്പോൺസർക്കും കുടുംബത്തിനും കപ്പ പെരട്ടിയതും മോരുകറിയുമൊക്കെ ആമിനത്താത്ത ഉണ്ടാക്കിക്കൊടുക്കും. അൽപാഹാരിയായ ഇവർ ഇറച്ചി കഴിക്കില്ല. തനിക്കുവേണ്ടത് തനിയെ ഉണ്ടാക്കും. വീട്ടുകാർ എല്ലാ സഹായവും ചെയ്തുകൊടുത്തിട്ടുണ്ട്. ഇൗ സ്നേഹം മറന്ന് ഞാനെങ്ങനെ നാട്ടിലേക്ക് പോകും.
എനിക്ക് ഇൗ മണ്ണിൽ അടങ്ങണം. എന്നെ സ്നേഹിക്കുന്നവരെല്ലാം ഇവിടെയാണ്. ആമിനത്താത്ത മനസ്സുനിറഞ്ഞ് പറയുന്നു. വീട്ടുവേലക്കാരികളുടെ ദുരിതകഥകൾ കേട്ടു മടുത്തവർ ആമിനത്താത്തയുടെ ജീവിതം കണ്ട് അത്ഭുതംകൂറി നിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsaminathatha
News Summary - aminathatha-saudi-gulf news
Next Story