Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ അംബാസഡർ ഡോ....

പുതിയ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ഞായറാഴ്ച റിയാദിലെത്തും

text_fields
bookmark_border
പുതിയ അംബാസഡർ ഡോ. ഒൗസാഫ്  സഇൗദ് ഞായറാഴ്ച റിയാദിലെത്തും
cancel
camera_alt???. ??????? ????? ???? ???????? ??????????? ???????? ??????????? ?????????? ???????????????? ?

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ. ഒൗസാഫ് സഇൗദ് ഞായറാഴ്ച റിയാദിലെത്തും. ഒൗദ്യോഗിക കാലാവധി അവസാനിച്ച് അംബാസഡർ അഹമ്മദ് ജാവേദ് മടങ്ങിയതോടെ ഒഴിഞ്ഞുകിടക്കുന്ന പദവിയിലേക്ക് ഒന്നര മാസത്തെ ഇ ടവേളക്ക് ശേഷമാണ് ഡോ. ഒൗസാഫ് എത്തുന്നത്. 1989 ബാച്ച് െഎ.എഫ്.എസുകാരനും തെലങ്കാന സ്വദേശിയുമായ അദ്ദേഹത്തെ അം ബാസഡറായി നിയമിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മാർച്ച് തുടക്കത്തിൽ തന്നെ ഉത്തരവിറക്കിയിരുന്നു. ആ സമയം സ ്വീഷെൽസിലെ ഇന്ത്യൻ ഹൈകമീഷണർ പദവിയിലായിരുന്നു. അതൊഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയ ശേഷമാണ് പുതിയ ദൗത്യമേറ ്റെടുക്കാനെത്തുന്നത്. സൗദിയിലേക്ക് പുറപ്പെടും മുമ്പ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള ഉന്നതസ്ഥാനീയരെ അദ്ദേഹം ന്യൂ ഡെൽഹിയിലെത്തി സന്ദർശിച്ചു. ഞായറാഴ്ച റിയാദിശല കിങ് ഖാലിദ് വിമാനത്താവളത്തിൽ ഇന്ത്യൻ ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാെൻറ നേതൃത്വത്തിൽ എംബസി സംഘം വരവേൽക്കും. അഹമ്മദ് ജാവേദ് വിരമിച്ച ശേഷം അംബാസഡറുടെ പകരം ചുമതല വഹിക്കുന്നത് ഡോ. സുഹൈൽ അജാസ് ഖാനാണ്. ലബനോണിലെ പുതിയ അംബാസഡറായി നിയമനം ലഭിച്ചിരിക്കുന്ന അദ്ദേഹം ജൂണിൽ റിയാദിനോട് വിടപറയും.

ഡോ. ഒൗസാഫിന് സൗദിയിലിത് നാലാം ഊഴം
ഇന്ത്യൻ വിദേശനയതന്ത്ര ദൗത്യത്തിൽ ഡോ. ഒൗസാഫിന് സൗദിയിലിത് നാലാം ഉൗഴമാണ്. 1995ൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ്ജ് കോൺസലായിട്ടായിരുന്നു അതിന് തുടക്കം. 96 മുതൽ 98 വരെ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായി. പിന്നീട് 2004 മുതൽ 2008 വരെ ജിദ്ദയിൽ കോൺസൽ ജനറലായി.

നാലാം തവണയെത്തുന്നത് അംബാസഡറെന്ന ഏറ്റവും ഉയർന്ന പദവിയിൽ അവരോധിതനായും. ദക്ഷിണ യമനിലെ ഹദർ മൗത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറിയ കുടുംബാംഗമെന്ന നിലയിൽ അറബ് പാരമ്പര്യവുമായി രക്തബന്ധമുള്ള ഡോ. ഒൗസാഫ് അവാസ് സെയ്യിദിെൻറയും കനീസ് ഫാത്തിമയുടെയും മകനായി 1963 സെപ്തംബർ 18ന് ഹൈദരാബാദിലാണ് ജനിച്ചത്. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ എം.എസ്സി, പി.എച്ച്.ഡി, കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിക് ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ എന്നീ വിദ്യാഭ്യാസയോഗ്യതകൾ നേടി. 1989ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. 1992ൽ കെയ്റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായി വിദേശദൗത്യത്തിന് ഒൗദ്യോഗിക തുടക്കമായി. തുടർന്ന് ദോഹ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.

2001ൽ ഡെൻമാർക്കിൽ ഇന്ത്യൻ കോൺസലായി നിയമിതനായി. ഇതിനിടയിൽ ഹൈദരാബാദിൽ റീജനൽ പാസ്പോർട്ട് ഒാഫീസറായി. 2004ൽ കോൺസൽ ജനറലായി ജിദ്ദയിൽ. 2008 മുതൽ 2010 വരെ ന്യൂ ഡൽഹിയിൽ തിരിച്ചെത്തി വിദേശകാര്യമന്ത്രാലയത്തിൽ പടിഞ്ഞാറൻ ആഫ്രിക്ക വിഭാഗത്തിൽ ജോയിൻറ് സെക്രട്ടറിയായി. 2010 മുതൽ 2013 വരെ യമനിൽ അംബാസഡറായിരുന്നു. ശേഷം കോൺസൽ ജനറലായി ചിക്കാഗോയിലെത്തി. 2017 ഫെബ്രുവരി 17നാണ് സീഷെൽസിൽ അംബാസഡറായി നിയമിക്കപ്പെട്ടത്. ഡോ. ഒൗസാഫും മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജിനെയും മക്കയിലേയും മദീനയിലേയും ഇന്ത്യൻ വഖഫ് സ്ഥാപനങ്ങളെയും കുറിച്ചുള്ള രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിൽ കൂടിയാണ്. ഫർഹ സെയ്യിദാണ് സഹധർമിണി.

ഇന്ത്യൻ സമൂഹത്തിെൻറ സ്വീകരണം മേയ് മൂന്നിന്
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദിന് ഇന്ത്യൻ സമൂഹം ഉൗഷ്മള വരവേൽപ് നൽകും. ഇന്ത്യൻ കമ്യൂണിറ്റി ഒാഫ് റിയാദിെൻറ ആഭിമുഖ്യത്തിൽ മേയ് മൂന്നിന് (വെള്ളിയാഴ്ച) രാത്രി എട്ടിന് റിയാദ് ക്രൗൺ പ്ലാസ ഹോട്ടലിലാണ് സ്വീകരണ പരിപാടി. അംബാസഡർ ഡോ. ഒൗസാഫ് സഇൗദിനും പത്നി ഫർഹ സഇൗദിനും വൻ വരവേൽപ് നൽകാൻ മുഹമ്മദ് സൈഗാം ഖാൻ കൺവീനറായ 29 അംഗ സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു. വിവിധ സംസ്ഥാനക്കാരായ സാമൂഹിക സംഘടന പ്രതിനിധികളാണ് സമിതിയിലുള്ളത്. കേരളത്തിെൻറ പ്രതിനിധികൾ ശിഹാബ് കൊട്ടുകാട്, സലീം മാഹി, അഷ്റഫ് വടക്കേവിള, മുനീബ് പാഴൂർ, സത്താർ കായംകുളം എന്നിവരാണ്. ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ ഉൾപ്പെടെ എംബസി ഉന്നതോദ്യോഗസ്ഥരും പരിപാടിയിൽ പെങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsambasador
News Summary - ambasador-saudi-gulf news
Next Story