Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമ്മയെ...

അമ്മയെ സൗദിയിലെത്തിച്ച് പരിചരിച്ചു; മകന് പിഴ ഒഴിവാക്കി സൗദി അധികൃതർ

text_fields
bookmark_border
അമ്മയെ സൗദിയിലെത്തിച്ച് പരിചരിച്ചു; മകന് പിഴ ഒഴിവാക്കി സൗദി അധികൃതർ
cancel

ദമ്മാം: രോഗിയും വൃദ്ധയുമായ അമ്മയെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാല ാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിെൻറ പിഴ ഒഴിവാക്കി അധികൃതരുടെ കാരുണ്യം. ദമ്മാമിലെ കമ്പനി ജീവനക്കാരനായ കേ ാഴിക്കോട് വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ് ആണ് മാതൃസ്നേഹത്തിന് അപൂർവമാതൃകയായതിെൻറ പേരിൽ അധികൃത രുടെ അസാധാരണ ആനുകൂല്യം ലഭിച്ചത്. മൂന്ന് വർഷം മുമ്പ് വിസിറ്റിംഗ് വിസയിൽ വന്ന അമ്മക്ക് അൽഷിമേഴ്സ് മൂലം ന ാട്ടിൽ പോവാനായില്ല. വിസ കാലാവധി കഴിഞ്ഞിട്ടും മകെൻറ പരിചരണത്തിൽ ദമ്മാമിൽ കഴിയേണ്ടി വന്നു.ഇതിന് മുമ്പ് പല തവണയായി വിസിറ്റിംഗ് വിസയിൽ വന്നുപോവാറാണ് പതിവ്. കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിെൻറ പിഴയായ 15000 റിയാലാണ് അധികൃതർ ഒഴിവാക്കിക്കൊടുത്തത്.

അച്ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു. പത്ത് വർഷത്തിന് മുമ്പ് അമ്മയെ കൊണ്ടു വരുേമ്പാൾ സന്തോഷ് വിവാഹം കഴിച്ചിരുന്നില്ല. ദമ്മാമിലെ താമസ സ്ഥലത്ത് വിൽ ചെയറിൽ കഴിയുന്ന അമ്മക്ക് ആവശ്യമായതെല്ലാം ഒരുക്കിവെച്ചാണ് സന്തോഷ് ജോലിക്ക് പോവുക. ഉച്ചക്ക് കിട്ടുന്ന ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിലെത്തി അമ്മക്ക് ആഹാരവും മരുന്നും നൽകും. ഇത്തരത്തിൽ കഴിഞ്ഞ പത്തുവർഷമായി സന്തോഷ് അമ്മയെ പരിചരിക്കുകയാണ്. ഏഴുവർഷം മുമ്പ് 53ാമത്തെ വയസ്സിലാണ് സന്തോഷ് വിവാഹം കഴിക്കുന്നത്. കണ്ണൂർ സ്വദേശിനിയായ ശ്രീജയെ കെട്ടുേമ്പാൾ സന്തോഷിനുണ്ടായിരുന്ന ഏക നിബന്ധന അമ്മയെ പൊന്നുപോലെ നോക്കാൻ തെൻറ കൂെട നിൽക്കണമെന്നു മാത്രമായിരുന്നു. ഇന്നോളം തെൻറ ഭാര്യ അക്കാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സന്തോഷ് പറയുന്നു.

ഇപ്പോൾ 82 വയസ്സുള്ള അമ്മ ചന്ദ്രവല്ലിക്ക് മൂന്ന് വർഷം മുമ്പ് അൽഷിമേഴ്സ് ബാധിച്ചതോടെ വിസ കാലാവധി തീരുേമ്പാൾ നാട്ടിൽ അയച്ച് തിരികെ കൊണ്ടുവരാൻ കഴിയാതെയായി. കമ്പനിയിൽ 15 വർഷം പൂർത്തിയാക്കിയതോടെ സന്തോഷ് നിർബന്ധ പൂർവ്വം എക്സിറ്റ് വാങ്ങി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിനുളള പിഴ സംഖ്യ 15000 റിയാൽ അടക്കുക എന്നത് കടമ്പയായി. ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിെൻറ സഹായത്തോടെ സൗദി അധികൃതർക്ക് അപേക്ഷ നൽകുകയായിരുന്നു. വൃദ്ധയായ മാതാവിനെ സ്നേഹപൂർവം പരിചരിക്കുന്ന മകെൻറ ആത്മാർഥത അധികൃതരെ ധരിപ്പിക്കാൻ കഴിഞ്ഞു. അതോടെ പിഴ സംഖ്യ ഒഴുവാക്കി എക്സിറ്റ് നൽകാൻ അധികൃതർ തയാറാവുകയായിരുന്നു. ‘എെൻറ അമ്മയെ മരണം വരെ പൊന്നുപോലെ നോക്കണം. ’ സൗദിയിൽ നിന്ന് യാത്ര പറയുേമ്പാൾ ഒാർമ നശിച്ച് വീൽച്ചെയറിൽ ഇരുന്ന അമ്മയെ ചേർത്തു പിടിച്ച് സന്തോഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsalshimers
News Summary - alshimers -saudi-saudi news
Next Story