പാർക്കിങ്ങിന് 10 റിയാൽ: പുതിയ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം റമദാനോടെ പൂർണസജ്ജമാവും
text_fieldsജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർ മിച്ച ഒന്നാമത്തെ ടെർമിനൽ റമദാനോടെ പൂർണസജ്ജമാകുമെന്ന് സൗദി സിവിൽ ഏവിയേഷൻ വക് താവ് ഇബ്രാഹിം അൽറുസ്സ അറിയിച്ചു. ഇതോടെ മുഴുവൻ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകളുടെയും ഓപറേഷൻ പുതിയ ടെർമിനലിലേക്ക് മാറും.
നിലവിൽ സൗദി എയർലൈൻസ് വിമാനങ്ങളുടെ ആഭ്യന്തര സർവിസുകളിൽ ചിലതും അന്താരാഷ്ട്ര റൂട്ടുകളിൽ ഇത്തിഹാദ് എയർവേസും മാത്രമാണ് പുതിയ ടെർമിനലിൽനിന്ന് സർവിസുകൾ നടത്തുന്നത്. 27 റൂട്ടുകളിലേക്ക് ഇത്തരത്തിൽ നിലവിൽ സർവിസ് നടത്തുന്നു. ഇതുവരെ മൊത്തം 4900 വിമാന സർവിസുകളാണ് പുതിയ ടെർമിനലിൽനിന്ന് ഒാപറേറ്റ് ചെയ്യപ്പെട്ടത്.
ടെർമിനലിൽ ഒരുക്കിയിരിക്കുന്ന പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 10 റിയാലാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് സിസ്റ്റം വഴി അടക്കുകയാണെങ്കിൽ അഞ്ച് റിയാൽ ഫീസായി അടച്ചാൽ മതിയാകുമെന്നും വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.