Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരളീയ...

കേരളീയ കലാരൂപങ്ങൾ സൗദിമണ്ണിൽ വിസ്മയ പ്രകടനമാകും 

text_fields
bookmark_border
കേരളീയ കലാരൂപങ്ങൾ സൗദിമണ്ണിൽ  വിസ്മയ പ്രകടനമാകും 
cancel

റിയാദ്: കേരളത്തിെൻറ സംസ്കൃതിയിലേക്ക്, വ്യാവസായിക മുന്നേറ്റങ്ങളിലേക്ക് സൗദി അറേബ്യൻ ജനതയുടെ ശ്രദ്ധ ആകർഷിക്കാനൊരുങ്ങുന്ന ‘അഹ്ലൻ കേരള’ സാംസ്കാരിക വാണിേജ്യാത്സവത്തിൽ തനത് കേരളീയ കലാരൂപങ്ങൾ അരങ്ങ് കൊഴുപ്പിക്കാനെത്തും. ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും ചേർന്ന് ഇൗ മാസം ഏഴ്, എട്ട് തീയതികളിൽ റിയാദ് ബൻബാനിലെ അൽഫൈസലിയ റിസോർട്ടിന് സമീപമുള്ള ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മേളയിൽ രണ്ടുദിവസവും കേരളത്തിൽനിന്നെത്തുന്ന പാരമ്പര്യ കലാസംഘങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിക്കും.

കേരള സർക്കാറിെൻറ സാംസ്കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവനാണ് ഇതിന് നേതൃത്വം നൽകുക. കേരളത്തിെൻറ ഗോത്ര, അനുഷ്ഠാന, നാേടാടി, പാരമ്പര്യ, ക്ലാസിക്കൽ കലാരൂപങ്ങൾ സൗദി ജനതക്കുകൂടി ഹൃദ്യമാകുന്ന രീതിയിൽ അവതരിപ്പിക്കുമെന്നും അതത് രംഗങ്ങളിൽ പ്രാവീണ്യമുള്ള കലാസംഘങ്ങളാണ് എത്തുന്നതെന്നും ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് കലാസംഘങ്ങൾ വരുന്നത്.

സൗദി ജനതയെ കേരളത്തിലേക്ക് ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘അഹ്ലൻ കേരള’ അതായത് കേരളത്തിലേക്ക് സുസ്വാഗതം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇൗ മേളയോട് കേരള സർക്കാറും ഭാരത് ഭവനും കൈകോർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിയാട്ടം, തെയ്യം, കഥകളി, മയൂരനൃത്തം, കളരിപ്പയറ്റ് എന്നീ കലാരൂപങ്ങളും ഇൗ അഞ്ച് കലാരൂപങ്ങളെയും വിളക്കിച്ചേർത്ത ‘റിഥം ഒാഫ് കേരള’ എന്ന ദൃശ്യ-ശ്രാവ്യാവതരണവുമാണ് രണ്ട് ദിനങ്ങളിൽ മേളനഗരിയിൽ ഒരുക്കുന്ന തുറന്ന വേദിയിൽ അരങ്ങേറുക.

മിഴാവ്, ഇടയ്ക്ക എന്നിവയുടെ അകമ്പടിയിൽ അർജുനനും സുഭദ്രയും അരങ്ങിലെത്തുന്ന ‘സുഭദ്രാധനയജ്ഞം’ കഥയാണ് ഒരു മണിക്കൂർ ദൈർഘ്യത്തിൽ കൂടിയാട്ടത്തിൽ അവതരിപ്പിക്കുന്നത്. ഭീമനും പാഞ്ചാലിയും കളിത്തട്ടിലെത്തുന്ന കല്യാണ സൗഗന്ധികം കഥയും അരമണിക്കൂർ ആടും. പീലി വിടർത്തിയാടുന്ന മയിലിെൻറ ദൃശ്യഭംഗി അവതരിപ്പിക്കുന്ന കേരളത്തിെൻറ നാടൻ നൃത്തകലാരൂപമാണ് മയിലാട്ടം.

ആദ്യ ദിനത്തിൽ പൂത്തറ തൊഴൽ, കെട്ട്കാരി, ഒറ്റ, കുന്തപയറ്റ്, ചെറുവടി, മെയ് പയറ്റ്, തടവെട്ട്, രണ്ടാംദിനത്തിൽ കഠാര പയറ്റ്, മറപിടിച്ച കുന്തം (വാളും പരിചയും കുന്തവും ഉപയോഗിച്ചുള്ള പയറ്റ്), ഉറുമി, മെയ് പയറ്റ് എന്നീ ഇനങ്ങളിൽ കളരി പൊടിപറത്തും.രണ്ടുദിവസവും തുറന്ന വേദിയിൽ കേരളീയ താള ദൃശ്യ സമന്വയ വിസ്മയ പ്രപഞ്ചം സൃഷ്ടിക്കും 15, 30 മിനിറ്റുകളിൽ ചിട്ടപ്പെടുത്തിയ ‘റിഥം ഒാഫ് കേരള’ എന്ന പരിപാടി. രണ്ട് ദിവസവും വൈകീട്ട് നാല് മുതൽ ഏഴുവരെ തുറന്ന വേദിയിൽ അരങ്ങേറുന്ന കേരളീയ തനത് കലാരൂപങ്ങളുടെ അവതരണങ്ങൾ വീക്ഷിക്കാൻ പ്രവേശനം സൗജന്യമാണ്.

ഇൗ വർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒപ്പുവെച്ച ആറ് ധാരണപത്രങ്ങളിൽ ഒന്ന് വിനോദസഞ്ചാര രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടാകേണ്ട സഹകരണം സംബന്ധിച്ചായിരുന്നു. സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ സംസ്ഥാനത്തിേൻറതായി നടക്കുന്ന ആദ്യത്തെ വിനോദസഞ്ചാര, സാംസ്കാരിക വിനിമയ പരിപാടിയാണ് ‘അഹ്ലൻ കേരള’യെന്ന പ്രത്യേകതകൂടിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiGulf Newsahlan kerala
News Summary - ahlan kerala-saudi-gulf news
Next Story