സൗദി-യു.എസ് ഉച്ചകോടിക്കിടെ ഒപ്പിട്ടത് 30,000 കോടി ഡോളറിന്‍റെ കരാറുകൾ
text_fieldsസൗദി-യു.എസ് ഉച്ചകോടിക്കിടെ ഒപ്പിട്ട കരാറുകൾ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാനും കൈമാറു
റിയാദ്: പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ സന്ദർശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 30,000 കോടി ഡോളർ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവശേഷിക്കുന്ന കരാറുകൾ കൂടി പൂര്‍ത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറാവും.
സന്ദർശനത്തിെൻറ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് േഫാറത്തിനിടയിലായിരുന്നു ഒപ്പിടൽ. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാർ. 14,200 കോടി ഡോളറിേൻറതാണ് ഈ പ്രതിരോധ കരാറുകൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്.
12 അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും. സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിെൻറ ഭാഗമാണ്. സൗദി നാഷനൽ ഗാർഡിെൻറ കര, വ്യോമ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങൾ, അറ്റകുറ്റപ്പണികൾ, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സ്പെയർ പാർട്‌സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുൾപ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങൾ, നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകണ കരാറുകളാണ് മറ്റുള്ളവ. സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ അന്താരാഷ്ട്ര പങ്കാളിത്ത സംരംഭവും യു.എസ് നീതിന്യായ വകുപ്പിെൻറ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രവുമുണ്ട്. 500 കോടി ഡോളറിെൻറ വീതം ഊര്‍ജ നിക്ഷേപ നിധി, പുതുതലമുറ ബഹിരാകാശ, പ്രതിരോധ സാങ്കേതിക വിദ്യാ നിധി, 400 കോടി ഡോളറിെൻറ എന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഗ്ലോബല്‍ സ്പോര്‍ട്സ് ഫണ്ട് എന്നിവയും സംയുക്ത നിക്ഷേപ സംരംഭങ്ങളായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
30,000 കോടിയുടെ ഈ കരാറുകൾക്ക് പുറമെയാണ് സൗദി 60,000 കോടി ഡോളര്‍ അമേരിക്കൽ നിക്ഷേപിക്കുമെന്ന് നേരത്തെ കിരീടാവകാശി ഓഫർ ചെയ്തത്. ഇതോടെ ആകെ 90,000 കോടിയാവും സൗദി നിക്ഷേപത്തിെൻറ മൂല്യം. ഇതിന് പുറമെയാണ് കൂടുതൽ കരാറുകൾ യാഥാർഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കിരീടാവകാശി ചൊവ്വാഴ്ച വ്യക്തമാക്കിയത്. ഒരു ലക്ഷം കോടി ഡോളർ മൂല്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

