എംബസിയിൽ അഭയം തേടി രണ്ട് ഇന്ത്യൻ ഇടയന്മാർ
text_fieldsറിയാദ്: എംബസിയിൽ അഭയം തേടി രണ്ട് ഇന്ത്യൻ ആട്ടിടയന്മാർ. ഉത്തർപ്രദേശ് സ്വദേശി ബാ ബുവും (52) ബിഹാർ സ്വദേശി സേഷ്നാഥുമാണ് കടുത്ത പീഡനങ്ങളിൽനിന്ന് രക്ഷതേടി ഇന്ത്യൻ എം ബസിയിലെത്തിയത്. ബാബു മൂന്നു വർഷം മുമ്പും സേഷ്നാഥ് രണ്ടുവർഷം മുമ്പുമാണ് സൗദിയി ലെത്തിയത്. റിയാദിൽനിന്ന് 350 കിലോമീറ്റർ അകലെ ഏതോ മരുഭൂമിയിലാണെന്നു മാത്രം അവർക ്കറിയാം. ഗൾഫിലാകുേമ്പാൾ കുറച്ചുകൂടി മെച്ചമുണ്ടാകുമെന്നാണ് കരുതിയത്. ഇവിടെയെത്തിയപ്പോഴാണ് യാഥാർഥ്യത്തിെൻറ ചൂടറിഞ്ഞത്.
പിന്നീട് ആടുജീവിതത്തിെൻറ ദുഷ്കരമായ രാപ്പകലുകളായിരുന്നു. ശമ്പളം കൃത്യമായി കിട്ടിയില്ല. തൊഴിലുടമയുടെ വക ഇൗത്തപ്പഴ തോട്ടത്തിനോട് ചേർന്നുള്ള ഷെഡിലായിരുന്നു താമസം. വൈദ്യുതിയും എ.സിയുമില്ല. ചൂടുകാലത്ത് ഷെഡിനുള്ളിൽ കഴിയാനാവില്ലായിരുന്നു. ഇൗത്തപ്പന ചുവട്ടിലായിരുന്നു ഉറക്കം. തണുപ്പുകാലത്ത് ഷെഡിൽ തണുത്തുവിറച്ചുകിടന്നു. തോട്ടത്തിലൊരു കിണറുള്ളതു മാത്രമായിരുന്നു ആശ്വാസം. വെള്ളംകുടി മുട്ടിയില്ല. അരിയും ഖുബ്ബൂസും തൊഴിലുടമ കൊണ്ടുവരും. അതുകൊണ്ട് വിശപ്പകറ്റും. ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് അലച്ചിലായിരുന്നു ജോലി. ദിവസവും കിലോമീറ്റർ കണക്കിന് നടക്കണം. അതുകൊണ്ടുതന്നെ ഒരു രാത്രി അവിടെനിന്ന് ഒളിച്ചോടുേമ്പാൾ താണ്ടിയ 30 കിലോമീറ്റർ വലിയ ദൂരമായി തോന്നിയതേയില്ല. വഴിയിൽ കണ്ട ഒരു പൊലീസ് സ്റ്റേഷനിൽ അഭയംപ്രാപിച്ചു.
സ്പോൺസറെ പൊലീസ് വിളിച്ചുവരുത്തി. തൊഴിലാളികളെ തനിക്കു വേണമെന്നും തിരികെ കൊണ്ടുപോവുകയാണെന്നും തൊഴിലുടമ പറഞ്ഞപ്പോൾ കൂടെ പറഞ്ഞയക്കരുതെന്ന് അവർ പൊലീസിനോട് കേണപേക്ഷിച്ചു. ക്രൂരമായി മർദിച്ചിരുന്ന കാര്യം അവർ വിശദീകരിച്ചു. കരുണ തോന്നിയ പൊലീസ് സ്പോൺസറെ പറഞ്ഞയച്ചശേഷം അവരെ ആ രാത്രിയിൽ അടുത്ത പള്ളിയിൽ പാർപ്പിച്ചു. വസ്ത്രവും ഭക്ഷണവും പൊലീസുകാർതന്നെ വാങ്ങിക്കൊടുത്തു. പിറ്റേന്ന് ഒരു ട്രക്കിൽ കയറ്റി റിയാദിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ ഉമ്മുൽ ഹമാമിൽ ഇറക്കി. അവിടെനിന്ന് ഏതാനും കിലോമീറ്റർ നടന്ന് അവർ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. വെൽഫെയർ വിങ് ഉദ്യോഗസ്ഥർ അവരെ ഏറ്റെടുത്തു.
ഒരു സംരക്ഷണകേന്ദ്രത്തിലാക്കി. സ്പോൺസറെ വിളിച്ചുവരുത്തി. സൗദിയിലെത്തിയശേഷം രണ്ടുപേർക്കും ഇഖാമ എടുത്തിരുന്നില്ല. അതെടുക്കാനും എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സ്പോൺസറോട് ആവശ്യപ്പെട്ടു. ആദ്യകാലത്ത് ശമ്പളം കിട്ടാതിരുന്നപ്പോൾ നാട്ടിൽ വീട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഏജൻറുമാർ 5000 റിയാൽ വീതം രണ്ടുപേരുടെയും വീടുകളിൽ എത്തിച്ചിരുന്നു. ബാക്കി കുടിശ്ശികയായ ശമ്പളം മുഴുവൻ സ്പോൺസർ എംബസിയിലെത്തിച്ചു. വിമാന ടിക്കറ്റുകളും നൽകി. ഇനി ഇൗ ആട്ടിടയന്മാർക്ക് നാട്ടിലേക്കു വൈകാതെ മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.