തുർക്കിയുടെ സൈനിക നടപടി അപകടകരം –ആദിൽ ജുബൈർ
text_fieldsജിദ്ദ: സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള തുർക്കിയുടെ സൈനിക നടപടി വളരെ അപകടകരമാണെന്നും അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമങ്ങൾക്കെതിരായ ആക്രമണമാണെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇൗജിപ്തിൽ വിളിച്ചുകൂട്ടിയ അറബ് ലീഗ് കൗൺസിലിെൻറ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ സഹമന്ത്രി. സൗദി അറേബ്യ ആക്രമണത്തെ അപലപിച്ചതായി അദ്ദേഹം പറഞ്ഞു. സിറിയൻ പ്രദേശങ്ങളുടെ െഎക്യം, സ്വാതന്ത്ര്യം, പരമാധികാരം എന്നിവയുടെ നഗ്നമായ ലംഘനമാണിത്. പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണിത്.
തുർക്കിയുടെ ആക്രമണത്തെ കണ്ടില്ലെന്ന് നടിച്ചാൽ മേഖലയുടെ സുരക്ഷയേയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കും. ആ പ്രദേശങ്ങളിലെ െഎ.എസ് ഭീകരതയെ നേരിടുന്നതിനുള്ള നിലവിലെ അന്താരാഷ്ട്ര ശ്രമങ്ങളെ അത് ദുർബലപ്പെടുത്തും. അത് സിറിയൻ ജനതക്കുണ്ടായ ദുരന്തങ്ങളുടെ ആഴം കൂട്ടുമെന്നും സൗദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. സിറിയൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ യു.എൻ ശ്രമങ്ങൾക്കും പിന്തുണ തുടരുമെന്നും വിദേശകാര്യ സഹമന്ത്രി തെൻറ പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.