Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർധരാത്രിയെത്തിയ...

അർധരാത്രിയെത്തിയ ദുരന്തവാർത്ത; വിറങ്ങലിച്ച് പ്രവാസി സമൂഹം

text_fields
bookmark_border
അർധരാത്രിയെത്തിയ ദുരന്തവാർത്ത; വിറങ്ങലിച്ച് പ്രവാസി സമൂഹം
cancel

ദമ്മാം: വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മൂന്ന് മലയാളികളുടെ ജീവൻ കവർന്ന അൽ അഹ്സയിലെ അപകട വിവരം പുറലോകത് തേക്ക് വന്നു തുടങ്ങിയത്. ദമ്മാമിൽ നിന്ന് 200 ലധികം കിലോമീറ്റർ ദൂരെ നടന്ന അപകടത്തെ കുറിച്ച് വ്യക്തമായ വി വരങ്ങൾ ലഭിക്കാത്തതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു. മരണമടഞ്ഞ ഫിറോസ്ഖാെൻറ സുഹൃത്ത് അബ്ഖൈഖിൽ ജോലിചെ യ്യുന്ന നാസറിനാണ് അപകടത്തെ കുറിച്ച വിവരം ആദ്യമെത്തുന്നത്. രാത്രി നാസറിനെ തേടി വന്ന ഫോൺ കോൾ വിചിത്രമായിരു ന്നു. ഹഫൂഫ് പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു വിളി. ആരാണ് സംസാരിക്കുന്നതെന്നായിരുന്നു ചോദ്യം. ‘നാസറാണ് ’ എന്ന് മറുപടി. നാസറോ, വീണ്ടും ആവർത്തിച്ചുള്ള ചോദ്യം. അതേയെന്ന് ഉത്തരം ആവർത്തിച്ചതോടെ അവർ പറഞ്ഞു. ‘ഇൗ പേരിലുള്ള ആളിെൻറ വണ്ടിയിൽ ഉള്ളവരെല്ലാം മരിച്ചല്ലോ? നീ അതിലില്ലായിരുന്നോ?’ ചോദ്യം കേട്ട് നാസർ പകച്ചിരുന്നു. സുഹൃത്തായ ഫിറോസും മറ്റ് രണ്ടുപേരും വൈകിട്ട് കാണാൻ വരുേമ്പാഴും അവർക്ക് യാത്ര ചെയ്യാൻ തെൻറ വാഹനം കൊടുക്കുേമ്പാഴും ഇങ്ങനെയൊരു ദുരന്ത വാർത്ത തേടി വരുമെന്ന് നാസർ കരുതിയിരുന്നില്ല. നാസർ പൊലീസുകാരോട് കാര്യങ്ങൾ വിശദീകരിച്ചു.

കൊറോള കാറിലാണ് ഫിറോസും, അനിലും, സിയാദും എത്തിയത്. അനിലും സിയാദും ജുബൈലിൽ നിന്നും വന്ന് ദമ്മാമിലുള്ള ഫിറോസിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഹർദിലേക്ക്  അബ്ഖൈഖിൽ നിന്ന് ഏതാണ്ട് 150 കിലോമീറ്ററോളം പോകണം. ഒറ്റയടിപ്പാതയാണ്. മണൽക്കാറ്റുണ്ടാകാം. എതിരെ വഹാനങ്ങൾ വരാം. കൊറോള കാർ സർവീസ് ചെയ്തിട്ട് കുറച്ചു കാലമായി. നാസർ തന്നെയാണ് ഉപദേശിച്ചത് നിങ്ങൾ ഇൗ കാറിൽ ഹർദിലേക്ക് പോകുന്നത് സുരക്ഷിതമല്ല. തെൻറ 2008 നിസാൻ അർമദ കാർ നൽകുേമ്പാൾ സുഹൃത്തുക്കളുടെ സുരക്ഷിതമായ യാത്രമായിരുന്നു നാസറിെൻറ മനസ്സിൽ.
ഫിറോസാണ് വാഹനമോടിച്ചിരുന്നത്. 110 കിലോമീറ്റർ വേഗതയിൽ കൂടുതൽ ഫിറോസ് വാഹനമോടിക്കാറില്ല. ശ്രദ്ധയോടെ മാത്രം വാഹന മോടിക്കുന്ന ആൾ. പക്ഷെ വിധി തടുക്കാൻ മൂവർക്കും കഴിയുമായിരുന്നില്ല. എതിരെ വന്ന ട്രെയിലർ നേരിട്ട് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. പൂർണമായും ട്രെയിലർ ഡ്രൈവറുടെ തെറ്റായാണ് പൊലീസ് രേഖ.

ഫിറോസിനേയും, അനിലിനേയും വൈകാതെ തിരിച്ചറിഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന സിയാദിനെ അപകടം നടന്ന് ഏതാണ്ട് 20 മണിക്കൂറിന് ശേഷമാണ് തിരിച്ചറിഞ്ഞത്. ശൈലേഷ് എന്ന പേരാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. ഒടുവിൽ അൽ അഹ്സയിലെ നാസർ മദനി ഇഖാമ നമ്പർ ഉപയോഗിച്ചാണ് സിയാദിെൻറ വിവരങ്ങൾ എടുക്കുന്നത്. അനിലിെൻറ കൂടെയുണ്ടായിരുന്ന ആളിനെ കണ്ടെത്താൻ സുഹൃത്തുക്കൾ തീവ്ര ശ്രമമാണ് നടത്തിയത്. അനിൽ ജോലി ചെയ്തിരുന്ന സഹാറ ജുബൈൽ കമ്പിനിയിലെ അഹമ്മദ് മീരാൻ ആദ്യം അനിലിെൻറ ഫെയ്സ് ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ നിന്നും സിയാദിെൻറ ഫോേട്ടായും മറ്റും കണ്ടെത്തി. തുടർന്ന് 20 ഒാളം പേർക്ക് ഇൻ ബോക്സിലേക്ക് സന്ദേശങ്ങളയച്ചു. ഒടുവിൽ റാബഖിൽ നിന്നുള്ള ഒരു സുഹൃത്ത് െവെകിട്ട് നാല് മണിയോടെ അഹമ്മദ് മീരാനെ ഫോണിൽ വിളിക്കുകയായിരുന്നു.

സിയാദ് ഹർദിലേക്ക് പോയ വിവരം സുഹൃത്തുക്കൾ അധിക പേരും അറിഞ്ഞിരുന്നില്ല. കൂടെ താമസിച്ചിരുന്ന അൻസാർ വെള്ളിയാഴ്ച രാത്രി മുതൽ വിളിക്കുന്നുണ്ടെങ്കിലും മൊബൈബൽ പ്രവർത്തന രഹിതമാണ്. ചാർജ് തീർന്ന് ഫോൺ ഒാഫായതായിരിക്കും എന്നാണ് കരുതിയിരുന്നത്. സിയാദ് സൗദിയിലെത്തിയിട്ട് ഏഴ് വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് ഭാര്യ ഹിബയെ രണ്ട് തവണ സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. മൂന്ന് മാസം മുമ്പാണ് ഭാര്യ മടങ്ങിപ്പോയത്. മക്കളില്ല. വലിയ സൗഹൃദ വലയമുള്ളവരാണ് മരിച്ച മൂന്നുപേരും. ഫിറോസിെൻറ സഹോദരി ഭർത്താവ് ബഷീർ റിയാദിൽ നിന്ന് എത്തിയിട്ടുണ്ട.് മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സ്ൽ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ് ഫിറോസ്ഖാൻ.16 കൊല്ലമായി സൗദിയിലുണ്ട്. സഹാറ അൽ ജുബൈൽ കമ്പനിയിലാണ് അനിൽ തങ്കപ്പൻ ജോലി ചെയ്തിരുന്നത്. രണ്ട് വർഷത്തിനു മുമ്പാണ് ഇൗ കമ്പനിയിലേക്ക് അനിലെത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAccident News
News Summary - accident-saudi-gulf news
Next Story