Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅയാൾ കത്തെഴുതുകയാണ്,...

അയാൾ കത്തെഴുതുകയാണ്, പ്രിയതമക്ക് തൊണ്ണൂറ് മീറ്റർ നീളത്തിൽ 

text_fields
bookmark_border
അയാൾ കത്തെഴുതുകയാണ്, പ്രിയതമക്ക് തൊണ്ണൂറ് മീറ്റർ നീളത്തിൽ 
cancel

റിയാദ്: കത്തെഴുത്തോ, ഇൗ കാലത്തോ എന്ന് നെറ്റി ചുളിക്കാൻ വരെട്ട. എഴുതുന്ന കത്തുകളുടെ നീളം കൂടി അറിഞ്ഞ് ഒരുമിച്ച് ഞെട്ടാം. അയാളുടെ കത്തെഴുത്ത് ഒരു വ്യാഴവട്ടം പൂർത്തിയാക്കുേമ്പാൾ ഒടുവിലെഴുതിയ കത്തിന് തൊണ്ണൂറ് മീറ്റർ നീളം. പ്രിയതമക്കുള്ള കുറിപ്പുകൾ കടലാസ് ചുരുളുകളാക്കി നാട്ടിലേക്ക് ബന്ധുവഴി കൊടുത്തയക്കാൻ നോക്കുേമ്പാൾ ഭാരം രണ്ടുകിലോ! എന്നാൽ അയാൾക്കോ കൊണ്ടുപോകുന്നയാൾക്കോ ഞെട്ടലില്ല. പന്ത്രണ്ട് വർഷമായിട്ടുള്ള പതിവല്ലേ? നീളവും ഭാരവും ക്രമാനുഗതമായി കൂടി വരുന്നു എന്നല്ലാതെ വേറെ പുതുമകളൊന്നുമില്ല. 

അബ്ദുൽ കരീം എന്ന ഇൗ പ്രവാസിയുടെ കത്തെഴുത്ത് വിശേഷം എളുപ്പം പറഞ്ഞുതീർക്കാനാവില്ല. ‘അബൂദാബിയിലുള്ളൊരു എഴുത്തുപെട്ടി’യെ കുറിച്ചുള്ള നെഞ്ചുരുകലുകളൊക്കെ അറുപഴഞ്ചനായ വാട്സ് ആപ് കാലത്താണ് ഒരു പ്രവാസി റിയാദിൽ ഇരുന്ന് നാട്ടിലേക്കും ഭാര്യ തിരിച്ചും സുദീർഘമായ കത്തുകൾ എഴുതിക്കൊണ്ടിരിക്കുന്നത്. കത്തെഴുത്ത് മാത്രമല്ല, കൈയ്യെഴുത്തുപോലും കൈയ്യൊഴിഞ്ഞ പുതിയ കാലം ഇൗ കോട്ടക്കൽ, പറമ്പിലങ്ങാടി സ്വദേശിക്ക് മുമ്പിൽ അന്തംവിട്ടു നിൽക്കുന്നു. വർഷത്തിൽ 20ഒാളം കത്തുകൾ. അത്ര തന്നെ ഭാര്യ സക്കീനയും. 12 വർഷത്തിനിടെ എഴുതിയ മുഴുവൻ കത്തുകളും ഇരുവരുടെയും ശേഖരത്തിലുണ്ട്, ഒരു കേടുപാടുമില്ലാതെ. 

എന്താ ഇത്ര എഴുതാനുള്ളത് എന്ന ചോദ്യത്തിനുത്തരമുണ്ട്, വീട്ടിലേയും നാട്ടിലേയും പിന്നെ തീർത്തും സ്വകാര്യമായതുമായ എല്ലാ വിശേഷങ്ങളും. അബ്ദൂൽ കരീം ഒടുവിലെഴുതിയ 90 മീറ്റർ കത്തിൽ അവസാനത്തെ നാലഞ്ച് മീറ്ററുകളിൽ കേരളത്തിലെ പ്രളയവും അതിെൻറ കെടുതികളും അതിന്മേലുള്ള പ്രവാസിയുടെ വേവലാതികളും വിഷയമായി നിറഞ്ഞുകിടക്കുന്നു.

പറമ്പിലങ്ങാടിയിലെ കരുമ്പിൽ വീട്ടുകാരനായ ഇൗ നാൽപത്തേഴുകാരൻ 12 വർഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദ് ഒാൾഡ് സനാഇയയിലെ ഹാർഡ് വെയർ ഷോപ്പിൽ സെയിൽസ്മാനാണ്. ആദ്യ വിമാനം ഇറങ്ങിയ അന്ന് രാത്രിയിൽ തന്നെ ഭാര്യക്ക് വിശദമായ കത്തെഴുതിവെച്ച ശേഷമേ ഉറങ്ങാൻ കിടന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ട് പിരിഞ്ഞിരുന്നിട്ടില്ല ഇരുവരും. ഒമ്പത് വർഷത്തിന് ശേഷം സൗദിയിലേക്ക് വിമാനം കയറുേമ്പാഴുണ്ടായ വിരഹത്തിെൻറ തീവ്രതയാണ് കത്തെഴുത്തിൽ ആശ്രയം കണ്ടെത്താൻ പ്രേരിപ്പിച്ചത്. അന്ന് തുടക്കമിട്ടതാണ് ഇൗ ശീലം. ഹാർഡ് വെയർ ഷോപ്പിനോട് ചേർന്നുള്ള മറ്റൊരു സ്ഥാപനത്തിൽ ഇൻവോയ്സ് പ്രിൻററിൽ ഉപയോഗിക്കുന്ന എ ഫോർ സൈസിലുള്ള പേപ്പർ റീലുകൾ ധാരാളം ഉപയോഗശൂന്യമായി കിടപ്പുണ്ടായിരുന്നു. ഒരു റോളിന് 30 മീറ്റർ നീളമുണ്ടാവും. ശരാശരി ഒരു റോളായിരുന്നു ആദ്യകാലത്തൊക്കെ. പിന്നീട് രണ്ട് റോളുകളായി മാറി. കഴിഞ്ഞ തവണ അയച്ച കത്തിന് 58 മീറ്റർ നീളമുണ്ടായിരുന്നു. തിരികെ ഭാര്യ അയക്കുന്ന കത്തിൽ 50ഒാളം എ ഫോർ ഷീറ്റുകളുണ്ടാവും. 58 മീറ്റർ കത്ത് ഒരു ദിവസം കൊണ്ട് ഭാര്യ വായിച്ചുതീർത്തു. ഇപ്പോൾ കൊടുത്തയക്കുന്ന 90 മീറ്റർ വായിക്കാൻ ഒന്നര ദിവസം മതിയാകുമെന്ന് അബ്ദൂൽ കരീം പറയുന്നു. 

ഒരു മാസവും 10 പേനകളുമാണ് 90 മീറ്റർ എഴുതാൻ വേണ്ടിവന്നത്. ഞായറാഴ്ച നാട്ടിൽ പോകുന്ന അടുത്ത ബന്ധു സൈനുൽ ആബിദിെൻറ കൈയ്യിലാണ് കൊടുത്തുവിടുന്നത്. സെപ്റ്റംബർ ഏഴിന് മറ്റൊരാൾ ഇങ്ങോട്ടുവരുന്നുണ്ട്. മറുപടി അയാൾ വഴിയെത്തും. മറുപടിയും ഇത്തവണ കൂടുതൽ ഭാരിക്കും എന്നാണ് പ്രതീക്ഷ. 

13 മണിക്കൂർ വരെ നീളുന്നതാണ് ജോലി സമയം. അതുകഴിഞ്ഞ് രാത്രിയിലാണ് എഴുത്ത്. നാലുമക്കളുടെയും രോഗികളായ മാതാപിതാക്കളുടെയും കാര്യങ്ങളടക്കം വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നതിനിടയിൽ ഭാര്യ സുദീർഘമായ കത്തുകൾ വായിക്കുകയും സുദീർഘമായി തന്നെ മറുപടി എഴുതുകയും ചെയ്യുമെന്നും അബ്ദുൽ കരീം പറയുന്നു. കത്തെഴുത്തുണ്ടെന്ന് വെച്ച് ആധുനിക ആശയവിനിമയ സൗകര്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടില്ല. ദിവസം രണ്ടുനേരം ഫോണിൽ സംസാരിക്കും. എന്നിട്ടും കത്തെഴുതാൻ വിശേഷങ്ങൾ ബാക്കിയാണ്. കത്തെഴുതി നോക്കൂ അപ്പോൾ മനസിലാവും എന്ന് താടിയുഴിഞ്ഞ് അയാൾ ചിരിക്കുന്നു.

മെക്കാനിക്കൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥി സഫ്വാൻ, അഫ്ദൽ ഉലമ ആദ്യ വർഷ വിദ്യാർഥിനി സുരയ്യ, ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് സഹൽ, മൂന്നുവയസുകാരി സുമയ്യ എന്നിവരാണ് മക്കൾ. ബാപ്പ ഹംസയും ഉമ്മ ആയിഷയും ഹൃദ്രോഗികളാണ്. വീട്ടിലുണ്ട്. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsabdul kareemmalayalam newsletterLong Letter
News Summary - Abdul Kareem Writing 90 Meter Long Letter to Beloved-Gulf news
Next Story