Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമേളയെ ഇളക്കിമറിച്ച്...

മേളയെ ഇളക്കിമറിച്ച് ആദി ആദർശ്

text_fields
bookmark_border
മേളയെ ഇളക്കിമറിച്ച് ആദി ആദർശ്
cancel

റിയാദ്: അക്കാദമിക് ക്ലാസുകളും കരിയർ ഗൈഡൻസ് സെഷനുകളും കഴിഞ്ഞ് ഉച്ചമയക്കത്തിലേക്ക് വഴുതിയ മനസുകളെ ഞെട്ട ിച്ചുണർത്തിയാണ് ആദി വന്നത്. മെൻറലിസ്റ്റ് ആദി ആദർശ് തെൻറ സെഷനിലെ ആദ്യ നമ്പറിൽ തന്നെ സദസിനെ ഇളക്കിമറ ിച്ചു. പിന്നെയാരും അനങ്ങാതിരുന്നിട്ടില്ല. വിസ്മയഭരിതമായ സദസ് ഒന്നാകെ ചിരിയിലും കൈയ്യടിയിലും ആർപ്പുവിളിയി ലും മുഴുകി. മേളയുടെ ആദ്യദിവസത്തെ അവസാന പരിപാടിയായിരുന്നു അന്യരുടെ മനസ് വായിക്കുന്ന വിദ്യ കൈവശമാക്കിയ ഇൗ അപൂർവ പ്രതിഭയുടേത്. ‘An exciting session on mind hacking’ എന്ന പരിപാടി ഇനിയും പിടികിട്ടാത്ത മനസ്സെന്ന അത്ഭുത പ്രതിഭാസത്തിെൻറ വിസ്മയ ലോകങ്ങളാണ് തുറന്നു കാട്ടിയത്.

മനസ്സിെൻറ ശക്തി എത്ര വലുതാണെന്നും ഏകാഗ്രമായ മനസിെൻറ തുറിച്ചുനോട്ടത്തിലൂടെ അകലെയിരിക്കുന്ന സ്ഫടിക ഗ്ലാസ് പൊട്ടിച്ചുകളയാമെന്നും കാട്ടിക്കൊടുത്തപ്പോൾ അത്ഭുതമാണോ അമ്പരപ്പാണോ സദസ്സിെൻറ മുഖഭാവങ്ങളിലെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. വിദൂരത്തു നിൽക്കുന്ന ഭാര്യയുടെ കൈ ചലനത്തിലൂടെ ഭർത്താവിെൻറ കൈയിലിരിക്കുന്ന മണി മുഴക്കാമെന്നത് മനസിെൻറ മറ്റൊരു ശക്തിയാണെന്ന് ആദി കാട്ടിക്കൊടുത്തു. ഭർത്താവിനെ മൂർച്ചയുള്ള വസ്തുകൊണ്ട് കുത്തിയാൽ ഭാര്യക്ക് വേദനിക്കുമെന്നത് കേവലം മനസ്സിെൻറ ശക്തി മാത്രമല്ല, ദാമ്പത്യ സ്നേഹത്തിെൻറ മഹത്വം ഉയർത്തികാട്ടുന്നതുമായി.

തടിച്ച പുസ്തകത്തിനുള്ളിലെ ഏതോ പേജിലെ ഏതോ കോളത്തിലെ ഏതോ വരിയിൽ കണ്ട് സദസിൽ നിന്നൊരാൾ മനസിലൊളിപ്പിച്ച വാക്ക് അതിരിക്കുന്ന സ്ഥാനം പേജ് നമ്പർ സഹിതം ആദി പറഞ്ഞപ്പോൾ അമ്പരന്നിരുന്നുപോയി എല്ലാവരും. രണ്ട് മണിക്കൂറിനുള്ളിൽ ആദി കാട്ടിയത് ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsaadi
News Summary - aadi-saudi-gulf news
Next Story