Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാദേശിക...

പ്രാദേശിക പദ്ധതികളിൽ നിക്ഷേപിച്ചത് 750,00 കോടി റിയാൽ; പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് -ഗവർണർ

text_fields
bookmark_border
പ്രാദേശിക പദ്ധതികളിൽ നിക്ഷേപിച്ചത് 750,00 കോടി റിയാൽ; പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് -ഗവർണർ
cancel
camera_alt

പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയാൻ റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് നേതൃത്വം നൽകുന്ന പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) ശ്രദ്ധേയമായ മുന്നേറ്റങ്ങളെക്കുറിച്ച് ഗവർണർ യാസിർ അൽ റുമയാൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 750,00 കോടി റിയാലാണ് പ്രാദേശിക പദ്ധതികളിൽ നിക്ഷേപിച്ചത്. ഇത് ഫണ്ടിെൻറ ആകെ നിക്ഷേപത്തിെൻറ 70 ശതമാനത്തോളമാണ്.

2017 മുതൽ ഓഹരി ഉടമകൾക്ക് പ്രതിവർഷം ഏഴ് ശതമാനത്തിലധികം ലാഭം ഉറപ്പാക്കാൻ ഫണ്ടിന് സാധിച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം 2026-2030 കാലയളവിലേക്കുള്ള പുതിയ തന്ത്രങ്ങൾക്ക് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഫണ്ടിെൻറ ആസ്തി ആറിരട്ടി വർദ്ധിച്ച് 2025 അവസാനത്തോടെ 3.4 ട്രില്യൺ റിയാലിൽ അധികമായി. സൗദിയുടെ എണ്ണയിതര ജിഡിപി വളർച്ചയുടെ 10 ശതമാനവും നിലവിൽ പി.ഐ.എഫ് പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. വരും വർഷങ്ങളിൽ 13 തന്ത്രപ്രധാന മേഖലകളെ ആറ് പ്രധാന സാമ്പത്തിക വ്യവസ്ഥകളായി സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.

ടൂറിസം മേഖലയിൽ 2030-ഓടെ പ്രതിവർഷം 15 കോടി സഞ്ചാരികളെ ആകർഷിക്കാനായി ഒരു ലക്ഷത്തിലധികം ഹോട്ടൽ മുറികളും 2034 ലോകകപ്പിനായി പുതിയ സ്റ്റേഡിയങ്ങളും കിങ് സൽമാൻ രാജ്യാന്തര വിമാനത്താവളത്തിെൻറ വികസനവും ഫണ്ട് ലക്ഷ്യമിടുന്നുണ്ട്. ഭവന നിർമ്മാണ മേഖലയിൽ 1.9 ലക്ഷം പാർപ്പിട യൂണിറ്റുകൾ നിർമ്മിച്ച് സ്വദേശികളുടെ ഭവന ഉടമസ്ഥാവകാശം 70 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹന നിർമ്മാണം തുടങ്ങിയ നൂതന വ്യവസായങ്ങളിലും പി.ഐ.എഫ് വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. 2030ഓടെ 2.85 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി. പുനരുപയോഗ ഊർജ്ജ മേഖലയിൽ 44.5 ജിഗാവാട്ട് ഉൽപ്പാദന ശേഷി കൈവരിക്കാനും ഖനന മേഖലയെ ആഗോളതലത്തിൽ ഉയർത്താനും ഫണ്ട് പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ നിന്ന് ഉയർന്ന റേറ്റിങ് നേടിയത് ഫണ്ടിെൻറ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതായും അൽ റുമയാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorGulf NewsinvestmentprojectssaudinewsSaudi economy
News Summary - 750,000 crore riyals invested in local projects; Public Investment Fund is the backbone of the Saudi economy - Governor
Next Story