അടുത്ത വർഷത്തെ ഹജ്ജ് വേളയിൽ മക്കയിൽ തീർഥാടകർക്ക് 5,000 താമസ കെട്ടിങ്ങൾ ഒരുക്കും
text_fieldsറിയാദ്: ഹജ്ജ് വേളയിൽ തിരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അടുത്ത ഹജ്ജ് സീസണിലെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. മക്കയിൽ തീർഥാടകർക്കായി 5,000ത്തിലധികം താമസ കേന്ദ്രങ്ങളും തീർഥാടകരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവർക്കുള്ള താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 600ലധികം ക്യാമ്പുകളും ഒരുക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഒരുക്കങ്ങളിൽ ഡിജിറ്റൽ പരിവർത്തനം, സ്ഥാപന സംയോജനം, തീർത്ഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് ഫീൽഡ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ എന്നീ മൂന്ന് പ്രധാന സ്തംഭങ്ങൾ ഉൾപ്പെടുന്നു. ഈ സ്തംഭങ്ങൾ 15 സംയോജിത വർക്ക് പ്രോഗ്രാമുകളും 60 നിർവ്വഹണ ട്രാക്കുകളും ഉൾക്കൊള്ളുന്നു. ഇത് തീർഥാടകന്റെ ആസൂത്രണം മുതൽ നിർവഹണം, പൂർത്തീകരണം വരെയുള്ള യാത്രയെ ഉൾക്കൊള്ളുന്നു.
ഇതിൽ യാത്രയുടെ വിവിധ നാഴികക്കല്ലുകളും ഘട്ടങ്ങളും ഉൾപ്പെടുന്നുമെന്ന് ഹജ്ജ് മന്ത്രാലയം പറഞ്ഞു. വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ സീസൺ അവസാനിച്ച ഉടൻ തന്നെ അടുത്ത സീസണിനായുള്ള തയ്യാറെടുപ്പിനായി സംയോജിത പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുന്നതിന് ഹജ്ജ് കാര്യ ഓഫീസുകൾ, സംഘാടകർ, മൂന്നാം സെക്ടർ, സേവന ദാതാക്കൾ എന്നിവരുമായി ഏകോപിപ്പിച്ച് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കുന്നതിനൊപ്പം മുഴുവൻ സംവിധാനത്തിന്റെയും സന്നദ്ധത ഉറപ്പാക്കുന്നതിനുള്ള പരിപാടികളും ആരംഭിച്ചിട്ടുണ്ടെന്നും ഹജ്ജ് മന്ത്രാലയം പറഞ്ഞു.
ലോകമെമ്പാടുമുള്ള തീർഥാടകർക്ക് സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന നൂതന സേവന പരിപാടികളും പാക്കേജുകളും നിർമ്മിക്കും. ഗുണനിലവാരമുള്ള പ്രകടനം ഉറപ്പാക്കുന്നതിനും പ്രതിബദ്ധതയുടെയും പ്രവർത്തന അനുസരണത്തിന്റെയും നിലവാരം ഉയർത്തുന്നതിനും കമ്പനികളുമായും സേവന ദാതാക്കളുമായും ഉള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനും നൂതന മാതൃകകൾ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹജ്ജ് യാത്രയിൽ 36 കേന്ദ്രങ്ങൾ വഴി മന്ത്രാലയം തീർഥാഥാടകർക്ക് പിന്തുണയും സഹായവും നൽകുന്നു. ഈ കേന്ദ്രങ്ങൾ വഴി തീർത്ഥാടകർക്ക് ഉടനടി മാർഗനിർദേശവും ഉപദേശവും നൽകുകയും അന്വേഷണങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. 300 ലധികം സേവന കേന്ദ്രങ്ങളുമുണ്ട്.
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ സേവനങ്ങളിലും സംഘാടനത്തിലും വലിയ പുരോഗതി ഉണ്ടാകുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു, പ്രത്യേകിച്ച് ‘നുസ്ക്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തൽ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തമ്പുകളിലെ ഗതാഗതവും താമസവും കാര്യക്ഷമമാക്കുന്നതിന് നുസ്ക് സ്മാർട്ട് കാർഡിന്റെ വിപുലമായ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നുസ്ക് ആപ്ലിക്കേഷനിലൂടെ 30ലധികം ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിലൂടെയും ബിസിനസ് മേഖലയ്ക്കായി നുസ്ക് പാതകൾ വികസിപ്പിക്കുന്നതിലൂടെയും സേവനങ്ങൾ സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമായി നുസ്ക് ആപ്പ് ഇനിയും വികസിപ്പിക്കും. മാനവ വിഭവശേഷിയുടെ കാര്യത്തിൽ മന്ത്രാലയം ഫീൽഡ് സ്റ്റാഫുകളെയും വളണ്ടിയർമാരെയും പരിശീലിപ്പിക്കുന്നു. 2,50,000ത്തിലധികം ട്രെയിനികളെയാണ് ലക്ഷ്യമിടുന്നത്. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 3000ത്തിലധികം പരിശീലന പരിപാടികൾ നടപ്പിലാക്കുന്നു. ഈ വർഷത്തെ ഹജ്ജിനുള്ള വളണ്ടിയർമാരുടെ എണ്ണം 36000 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

