സൗദിയിൽ അഞ്ച് വിദേശികൾ കൂടി മരിച്ചു; 1141 പേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച അഞ്ച് വിദേശികൾ കൂടി മരിച്ചു. 50നും 76നും ഇടയിൽ പ്രായമുള്ള അഞ്ചുപേരും മക്കയിലാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 114 ആയി ഉയർന്നു. പുതുതായി 1141 പേരിൽ രോഗം സ്ഥിരീകരി ച്ചു.
ആരോഗ്യവകുപ്പ് ശക്തമാക്കിയ ഫീൽഡ് സർവേ ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണെന്നും പുതിയ രോഗികളി ൽ ഭൂരിപക്ഷവും ഇതിലൂടെ കണ്ടുപിടിക്കുമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12772 ആയി. ഇവരിൽ 1812 പേർ സുഖം പ്രാപിച്ചു. ബുധനാഴ്ച 172 പേർ രോഗമുക്തി നേടി. 10,846 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരുള്ളത്.
ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ സംഘങ്ങൾ ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് നടത്തുന്ന ആരോഗ്യ പരിശോധന രാജ്യവ്യാപകമായി തുടരുകയാണ്.
അഞ്ചുപേർ കൂടി മരിച്ചതോടെ മക്ക മേഖലയിലെ മരണസംഖ്യ വൻതോതിലുയർന്നു. മക്കയിൽ മാത്രം മരിച്ചത് 45 പേരാണ്. ഇതിൽ കൂടുതലും വിദേശികളാണ്. രാജ്യത്ത് മരണപ്പെട്ടവരിൽ ഭൂരിപക്ഷവും വിദേശികളാണ്. രോഗബാധിതരിലും 70 ശതമാനത്തിൽ കൂടുതൽ വിദേശികളാണ്.
പുതിയ രോഗികൾ:
മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്റാൻ (26), ബീഷ (18), ത്വാഇഫ് (14), അൽഖർജ് (3), അൽതുവൽ (2), സബ്യ (2), ഹാഇൽ (1), അൽഖുറയാത്ത് (1), ശറൂറ (1), അൽഹദ (1), അൽവജ്ഹ് (1), അൽജാഫർ (1), ഉഗ്ലത് സുഗൈർ (1), മിദ്നബ് (1), യാംബു (1).
മരണസംഖ്യ:
മക്ക (45), മദീന (32), ജിദ്ദ (19), റിയാദ് (ആറ്), ഹുഫൂഫ് (മൂന്ന്), ജീസാൻ (ഒന്ന്), ഖത്വീഫ് (ഒന്ന്), ദമ്മാം (ഒന്ന്), അൽഖോബാർ (ഒന്ന്), ഖമീസ് മുശൈത്ത് (ഒന്ന്), ബുറൈദ (ഒന്ന്), ജുബൈൽ (ഒന്ന്), അൽബദാഇ (ഒന്ന്), തബൂക്ക് (ഒന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.