റമദാൻ ഭക്ഷ്യസുരക്ഷ രണ്ടു മാസത്തിനിടെ 37,000 പരിശോധനകൾ
text_fieldsയാംബു: സൗദി അറേബ്യയിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനുമായി റമദാന് മുന്നോടിയായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി 37,000-ത്തിലധികം പരിശോധനകൾ പൂർത്തിയാക്കി. രണ്ട് മാസത്തിനിടെ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. നിരീക്ഷണം റമദാനിലും തുടരും.വിവിധ റസ്റ്റാറന്റുകൾ, പാചക നിർമാണകേന്ദ്രങ്ങൾ, മാംസം-മത്സ്യ വിൽപന കേന്ദ്രങ്ങൾ, ഷോപ്പിങ് സെന്ററുകൾ, മാർക്കറ്റുകൾ, റമദാൻ പ്രമാണിച്ച് തയാറാക്കിയ പ്രത്യേക ടെന്റുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

