റമദാനിൽ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 3.4 കോടി ഭക്ഷണപ്പൊതികൾ
text_fieldsറമദാനിൽ ഹറമിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു
മക്ക: റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി തീർഥാടകർക്കും സന്ദർശകർക്കുമായി വിതരണം ചെയ്തത് 3.4 കോടി ഭക്ഷണപ്പൊതികൾ. ഇരുഹറം കാര്യാലയങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി അതോറിറ്റി നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്രയധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. റമദാൻ മാസത്തിലെ വൻ ജനത്തിരക്ക് കണക്കിലെടുത്ത്, ഹറമുകളിൽ എത്തുന്നവർക്ക് യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്.ഇത്രയും വലിയ സംഖ്യയിലുള്ള ഭക്ഷണ വിതരണം നടത്തിയത് ഏറ്റവും ഉയർന്ന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്. തീർഥാടകർക്ക് തടസ്സമില്ലാതെ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിരുന്നു.
സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അതിഥികൾക്ക് സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും അതോറിറ്റി പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. റമദാനിലെ തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനും തീർഥാടകർക്ക് സംതൃപ്തമായ അനുഭവം നൽകുന്നതിനും സൗദി നടത്തിവരുന്ന വിപുലമായ പരിശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

