പെരുന്നാൾ ദിനത്തിൽ സൗദിയിലേക്ക് 26 ഡ്രോണുകൾ, കിഴക്കൻ പ്രവിശ്യയിലും അൽ ജൗഫിലും എത്തിയ ഡ്രോണുകൾ തകർത്തു
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. കിഴക്കൻ പ്രവിശ്യയിൽ 25 ഡ്രോണുകളും അൽ ജൗഫിൽ ഒരു ഡ്രോണുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വെള്ളിയാഴ്ച അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന ശക്തമായാണ് പ്രതിരോധിക്കുന്നത്. വ്യാഴാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ, യാൻബു എന്നിവിടങ്ങളിലായി 35 ഡ്രോണുകളും 3 മിസൈലുകളും തകർത്തിരുന്നു. ഇതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യ, യാൻബു, അൽ-ഖർജ് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ:
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ വൻതോതിലുള്ള ആക്രമണശ്രമങ്ങളാണ് സേന പരാജയപ്പെടുത്തിയത്:
* തകർത്ത ഡ്രോണുകൾ: 466
* ബാലിസ്റ്റിക് മിസൈലുകൾ: 33
* ക്രൂയിസ് മിസൈലുകൾ: 7
ആക്രമണങ്ങളിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഷൈബ എണ്ണപ്പാടം, അൽ-ഖർജിലെ പ്രിൻസ് സുൽത്താൻ എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇറാൻ അനുകൂല നീക്കങ്ങൾ നടന്നത്. എന്നാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ ഇവയെല്ലാം തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

