റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് 26 ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും; പ്രതിരോധിച്ച് സൗദി
text_fieldsറിയാദ്: സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി വെള്ളിയാഴ്ച (ഇന്ന്) ഇതുവരെ 26 ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളുമാണ് എത്തിയത്. എല്ലാം സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് മേഖല ലക്ഷ്യമാക്കി വന്ന ആറ് ബാലിസ്റ്റിക് മിസൈലുകളിൽ രണ്ടെണ്ണം ആകാശത്തുവെച്ച് തന്നെ തകർക്കാൻ പ്രതിരോധ സേനയ്ക്കായി. ബാക്കിയുള്ള നാല് മിസൈലുകൾ അറേബ്യൻ ഉൾക്കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലുമാണ് പതിച്ചത്.
റിയാദ് മേഖലയിൽ മാത്രം മൂന്ന് ഡ്രോണുകൾ വെടിവച്ചിട്ടു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഒരു സൈനിക കേന്ദ്രത്തിന് സമീപം പതിച്ചുവെങ്കിലും ആർക്കും പരിക്കേൽക്കുകയോ നാശഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച മാത്രം കിഴക്കൻ പ്രവിശ്യയിൽ 39 ഡ്രോണുകളാണ് പ്രതിരോധ സേന തകർത്തത്. പ്രതിരോധ മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇതുവരെ 811 ഡ്രോണുകളും 51 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും സൗദി വ്യോമസേനയും പ്രതിരോധ വിഭാഗവും ചേർന്ന് വിജയകരമായി തകർത്തിട്ടുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം ലക്ഷ്യമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

