റമദാനിൽ മസ്ജിദുൽ ഹറാമിൽ 23 ലക്ഷം ബോധവത്കരണ സേവനങ്ങൾ
text_fieldsമക്കയിൽ ഇസ്ലാമിക കാര്യ മന്ത്രാലയം തീർഥാടകർക്കായി ഒരുക്കിയ ബോധവത്കരണ സേവനങ്ങൾ
മക്ക: കഴിഞ്ഞ റമദാനിൽ മക്കയിലെത്തിയ ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി 23 ലക്ഷത്തിലധികം ബോധവത്കരണ സേവനങ്ങൾ നൽകിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മക്കയുടെ പരിസരങ്ങളിലുള്ള പള്ളികൾ, ഹോട്ടലുകളിലെ പ്രാർഥനഹാളുകൾ, വിവിധ ഫീൽഡ് ലൊക്കേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കിയത്. വിവിധ അന്താരാഷ്ട്ര ഭാഷകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദൈനംദിന പാഠങ്ങളും അവബോധ പ്രഭാഷണങ്ങളും ഈ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. വികസന ലക്ഷ്യങ്ങൾക്കനുസൃതമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെ വിപുലീകരിക്കുന്നതിലൂടെ തീർഥാടകരുടെ സുരക്ഷയും മനസ്സമാധാനവുമാണ് ഇരു ഹറം പരിപാലന അതോറിറ്റി ലക്ഷ്യമിടുന്നത്.
ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ട മതപരമായ സംശയങ്ങൾക്കുള്ള മറുപടി, മക്കയുടെ പവിത്രതയെക്കുറിച്ചുള്ള വിശദീകരണം, ഉംറ കർമങ്ങൾ, നോമ്പിെൻറ നിയമങ്ങൾ, മിതത്വത്തിെൻറയും സന്തുലിതാവസ്ഥയുടെയും തത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ മാർഗനിർദേശങ്ങൾ തീർഥാടകർക്ക് പകർന്നുനൽകി. വിവിധ ഭാഷകളിലുള്ള ലഘുലേഖകൾക്കും പ്രസിദ്ധീകരണങ്ങൾക്കും പുറമേ, ക്യു.ആർ കോഡുകളുള്ള ഡിജിറ്റൽ സ്ക്രീനുകളും മന്ത്രാലയം സജ്ജമാക്കിയിരുന്നു. ഇതുവഴി സന്ദർശകർക്ക് ഇലക്ട്രോണിക് ലൈബ്രറി ആക്സസ് ചെയ്യാനും സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് മതപരമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധിച്ചു. കൂടാതെ, 40-ലധികം അന്താരാഷ്ട്ര ഭാഷകളിൽ വിഡിയോ കോൾ, ടോൾ ഫ്രീ ഫോൺ സേവനങ്ങൾ എന്നിവയും സജീവമായിരുന്നെന്ന് മന്ത്രാലയത്തിെൻറ അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

