Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ സ്വന്തം...

സൗദിയുടെ സ്വന്തം മുൻവിദ്യാഭ്യാസമന്ത്രി

text_fields
bookmark_border
സൗദിയുടെ സ്വന്തം മുൻവിദ്യാഭ്യാസമന്ത്രി
cancel
സമൂഹത്തിൽ ദൂരവ്യാപക ഗുണങ്ങളുണ്ടാക്കുന്ന മാറ്റങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടിവിടരുന്നതാവണമെന്നില്ല. നല്ല കാഴ്ചപ്പാടും ചുറുചുറുക്കുമുള്ള ഏതോ ഹൃദയങ്ങളിൽ കാലങ്ങളോളം  കൂടുകൂട്ടി സൂക്ഷിച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാവും പല നല്ല മാറ്റങ്ങളും. സൗദി അറേബ്യയുടെ മാറ്റത്തിെൻറ തുടക്കവും പെട്ടന്നുണ്ടായതല്ല. സൗദി സ്ത്രീ സമൂഹത്തിനിടയിൽ അടുത്ത കാലത്ത് പ്രകടമായ വലിയ മാറ്റങ്ങളിലേക്കുള്ള തുടക്കം നേരത്തേ തുടങ്ങിയിരുന്നു എന്നതിന് ഉദാഹരണമാണ് പ്രഫ. നൂറ അൽ ഫായിസ്.  സൗദി പെൺവിദ്യാഭ്യാസപുരോഗതിയുടെ നാഴികക്കല്ല് സ്ഥാപിച്ചാണ് അവർ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്.

2009^ൽ  തെൻറ മന്ത്രിസഭ അഴിച്ചു പണിത് അബ്ദുല്ല രാജാവ് പുറപ്പെടുവിച്ച കൽപന പാശ്ചാത്യ മാധ്യമങ്ങളിലടക്കം വലിയ വാർത്താപ്രാധാന്യം നേടിയത്  സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാമന്ത്രിയെ  പ്രഖ്യാപിച്ചതുകൊണ്ടായിരുന്നു. പ്രഫ. നൂറ അൽ ഫായിസിനെ  വിദ്യാഭ്യാസ വകുപ്പിൽ സഹമന്ത്രിയായി  നിശ്ചയിച്ച് രാജതീരുമാനം വന്നത് ഒരു പക്ഷെ ഇന്നത്തെ വലിയ മാറ്റത്തിെൻറ തുടക്കമായിരിക്കാം. അന്ന് ടൈം മാഗസിനടക്കം വലിയ പ്രാധാന്യത്തോടെ നൂറയുടെ മന്ത്രി പദവി ചർച്ച ചെയ്തു.  കഴിഞ്ഞ മാസം ഡോ. സമദർ ബിൻ യൂസുഫ് അൽ റമാഹിനെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായി സൽമാൻ രാജാവ്  പ്രഖ്യാപിച്ചപ്പോൾ സൗദിയിലെ ആദ്യവനിതമന്ത്രിയെന്ന് അറിയാത്തവർ വിശേഷിപ്പിച്ചു. മലയാളത്തിലടക്കം ചില പത്രങ്ങളിലും അങ്ങനെ വാർത്ത വന്നു. സത്യത്തിൽ ആദ്യവനിതാമന്ത്രി പ്രഫ. നൂറ അൽ ഫായിസാണ്. സൗദി വനിതാസമൂഹത്തിെൻറ യഥാർഥ റോൾമോഡലായാണ്  പ്രഫ. നൂറ അൽ ഫായിസ് എന്ന 62 കാരിയെ ചരിത്രം രേഖപ്പെടുത്തുക. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ മാറ്റത്തിന് തുടക്കമിട്ട വ്യക്തിത്വം എന്ന നിലയിലാണ് അവരെ വിദ്യാഭ്യാസമന്ത്രിയായി അബ്ദുല്ല രാജാവ് അവരോധിച്ചത്.  ആകർഷകമായ യോഗ്യതയൂം കാര്യക്ഷമതയും  സ്വയംപര്യാപ്തതയുമുള്ള സൗദി വനിതാസമൂഹത്തെ അന്നവർ സ്വ്പനം കണ്ടിരിക്കണം.  ഇന്ന് സൗദിയിൽ കാണുന്ന സ്ത്രീമുന്നേറ്റത്തിന് ശക്തമായ അടിത്തറ പാകാൻ നൂറ അൽ ഫായിസ് എന്ന വിദ്യാഭ്യാസ വിചക്ഷണക്ക് സാധിച്ചു എന്ന് വേണം വിലയിരുത്താൻ. അവരുടെ കാലത്ത് വന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളും സ്ത്രീ വിദ്യാഭ്യാസം േപ്രാൽസാഹിപ്പിക്കാൻ അബ്ദുല്ല രാജാവിെൻറ കാലത്ത് നടന്ന പരിശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. 

സൗദി ചരിത്രകാരനും ഗവേഷകനുമായ ശൈഖ് അബ്ദുല്ല അൽ ഫായിസിെൻറ മകളാണ് നൂറ അൽ ഫായിസ്. റിയാദിലെ കിങ് സഉൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹിക ശാസത്രത്തിൽ ബിരുദം. അമേരിക്കയിലെ ഉട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ  ‘എഡ്യുക്കേഷൻ ടെക്നിക്സിൽ’ മാസ്റ്റർ ഡിഗ്രി. പ്രിൻസ് അൽ വലീദ് ബിൻ തലാൽസ് കിങ്ഡം സ്കൂളിലെ അധ്യാപികയും പിന്നീട് പ്രിൻസിപ്പലുമായി. എഡ്യൂക്കേഷൻ ടെക്നോളജി സെൻറർ അധ്യക്ഷ, ഭരണവകുപ്പിലെ ട്രെയിനിങ് ബോർഡ് അധ്യക്ഷ, സ്വകാര്യവിദ്യാഭ്യാസ വിഭാഗം സൂപർവൈസർ, പബ്ലിക് അഡ്മിനിസ്ട്രേഷൻ (വനിത വിഭാഗം) ഡയറക്ടർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്്.  ജോർജ് ടൗൺ യൂണിവേഴ്സിറ്റി സെൻറർ  തയാറാക്കിയ സ്വാധീനശക്തിയുള്ള 500 മുസ്ലീംകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്  നൂറ അൽ ഫായിസ്.  ലണ്ടൺ, ബ്രസൽസ്, വാഷിങ്ടൺ, ദുബൈ, ആംസ്റ്റർഡാം തുടങ്ങിയ  രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി കമ്മിറ്റികളിൽ ഉപദേഷ്ടാവായും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. റിയാദിനടുത്ത ശഖ്റയിലാണ് ജനിച്ചത്. അഞ്ച് മക്കളുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noarah al faiz
News Summary - -
Next Story