Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2017 10:02 AM GMT Updated On
date_range 12 Nov 2017 10:02 AM GMTസുഹൃത്ത് ഏൽപ്പിച്ച പെട്ടികൾ വാഹനത്തിൽ സൂക്ഷിച്ച മലയാളി മദ്യക്കടത്തിന് പിടിയിൽ
text_fieldsbookmark_border
ജുബൈൽ: കടം വാങ്ങിയ പണത്തിന് പകരമായി വാഹനത്തിൽ ഹാർഡ് ബോർഡ് പെട്ടികൾ സൂക്ഷിക്കാൻ അനുമതി നൽകിയ മലയാളി മദ്യക്കടത്തിന് പിടിയിലായി. ജുബൈൽ അറഫിയയിൽ താമസിക്കുന്ന മധുസൂദനനും മറ്റ് രണ്ട് ബംഗ്ലാദേശികളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ ചികിത്സക്കായി മധുസൂദനൻ സുഹൃത്തായ മലയാളിയിൽ നിന്നും 700 റിയാൽ കടം വാങ്ങിയിരുന്നു. ഇത് കൈമാറാനായി വന്ന സുഹൃത്ത് പണം നൽകിയതിനൊപ്പം തെൻറ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പെട്ടികൾ മധുസൂദനെൻറ വീട്ടിലോ കാറിലോ സൂക്ഷിക്കാൻ അനുവാദം ചോദിച്ചു. പണം നൽകിയ ശേഷം, അവധിക്ക് നാട്ടിൽ പോയ മധുസൂദനെൻറ അനുജെൻറ വാഹനത്തിലേക്ക് പെട്ടികൾ മാറ്റി സുഹൃത്ത് സ്ഥലം വിട്ടു. സംഭവം കണ്ടുനിൽക്കുകയായിരുന്ന സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് താമസസ്ഥലത്ത് ഉറക്കത്തിലായിരുന്ന മാധുസൂദനനെ വിളിച്ചുവരുത്തി വാഹനം തുറക്കാൻ ആവശ്യപ്പെട്ടു. കാറിനുള്ളിലെ ഹാർഡ് ബോർഡ് പെട്ടികൾ തുറന്ന് പരിശോധിച്ചപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തുകയും മധുസൂദനനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിെൻറ സൂക്ഷിപ്പുകാരനായ ത്വയ്യിബ് റസൂൽ, കൂടെ താമസിക്കുന്ന അബ്ദുൽ മത്തീൻ എന്നിവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പെട്ടിക്കുള്ളിൽ മദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് ചതിച്ചതാണെന്നുമാണ് മധുസൂദനൻ പൊലീസിനോട് പറഞ്ഞതെന്ന് പരിഭാഷകൻ അബ്ദുൽകരീം കാസിമി അറിയിച്ചു. പണം കടം വാങ്ങിയപ്പോൾ മറിച്ചൊരു സഹായം ചെയ്യുകയായിരുന്നുവെന്നും പെട്ടിയിൽ വീട്ടു സാധനങ്ങളാണെന്നാണ് സുഹൃത്ത് പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി. മദ്യം ഏൽപിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിെൻറ സൂക്ഷിപ്പുകാരനായ ത്വയ്യിബ് റസൂൽ, കൂടെ താമസിക്കുന്ന അബ്ദുൽ മത്തീൻ എന്നിവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പെട്ടിക്കുള്ളിൽ മദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് ചതിച്ചതാണെന്നുമാണ് മധുസൂദനൻ പൊലീസിനോട് പറഞ്ഞതെന്ന് പരിഭാഷകൻ അബ്ദുൽകരീം കാസിമി അറിയിച്ചു. പണം കടം വാങ്ങിയപ്പോൾ മറിച്ചൊരു സഹായം ചെയ്യുകയായിരുന്നുവെന്നും പെട്ടിയിൽ വീട്ടു സാധനങ്ങളാണെന്നാണ് സുഹൃത്ത് പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി. മദ്യം ഏൽപിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story