Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരു മെയ്യാവാന്‍...

ഇരു മെയ്യാവാന്‍ മിന്‍ഹ-മെയ്  സയാമീസുകള്‍ റിയാദിലത്തെി 

text_fields
bookmark_border
ഇരു മെയ്യാവാന്‍ മിന്‍ഹ-മെയ്  സയാമീസുകള്‍ റിയാദിലത്തെി 
cancel

റിയാദ്: തലയോട്ടി ഒട്ടിപ്പിടിച്ച് പിറന്നു വീണ മിന്‍ഹ-മെയ് സയാമീസുകള്‍ ഇരു മെയ്യാവാന്‍ റിയാദിലത്തെി. ഈജിപ്തില്‍ പിറന്ന ഇവരെ കുടുംബത്തോടൊപ്പം റിയാദിലത്തെിച്ച് സൗജന്യ ശസ്ത്രക്രിയ നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. തലസ്ഥാന നഗരിയുടെ കിഴക്കുഭാഗത്തുള്ള നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് വൈദ്യപരിശോധനയും ശസ്ത്രക്രിയയും നടക്കുക. കിങ് സല്‍മാന്‍ ചാരിറ്റി സെന്‍റര്‍ മേധാവിയും മുന്‍ ആരോഗ്യ മന്ത്രിയും നിരവധി സയാമീസുകളെ വിജയകരമായി വേര്‍പെടുത്തുകയൂം ചെയ്ത ഡോ. അബ്ദുല്ല അബ്ദുല്‍ അസീസ് റബീഅയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ശസ്ത്രക്രിയ നടക്കും. മാസങ്ങള്‍ നീളുന്ന നാലു ഘട്ടങ്ങളായാണ് ഇത് നടക്കുക. രാവിലെ മുതല്‍ പരിശോധനകള്‍ തുടങ്ങും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തലയുടെ പിന്‍ഭാഗം പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണ് കുട്ടികള്‍. തലച്ചോറിലെ ചില നാഡികള്‍ കെട്ടുപിണഞ്ഞതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കരുതുന്നത്. 31 സയാമീസുകളെ വിജയകരമായി വേര്‍പെടുത്തിയ റെക്കോര്‍ഡിന് ഉടമയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന റബീഅ. 1992ല്‍ സുഡാനി സയാമീസുകളെ വേര്‍പെടുത്തിയാണ് അദ്ദേഹത്തിന്‍െറ തുടക്കം. കഴിഞ്ഞ വര്‍ഷം പാക് ദമ്പതികളുടെ മക്കളായ ഫാതിമ-മാശ എന്നീ കുട്ടികളെ വേര്‍പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയ. 19 ഡോക്ടര്‍മാരുടെ സംഘമാണ് അതില്‍ പങ്കെടുത്തത്. വയറും നെഞ്ചും കരളും ഒട്ടിപ്പിടിച്ച നിലയിലായിരുന്ന ഫാമിതയും മാശയും. സയാമീസ് ഇരട്ടകളുമായുള്ള  ആത്മ ബന്ധം വ്യക്തമാക്കി പുസ്തകം തന്നെ രചിച്ചിട്ടുണ്ട് ഡോ. റബീഅ. മക്കളുടെ വൈദ്യപരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നടത്താന്‍ കാരുണ്യം കാണിച്ച സല്‍മാന്‍ രാജാവിന് കുട്ടികളുടെ പിതാവ് ഇസ്ലാം സഖ്ര്‍ റമദാന്‍ ഹസന്‍ നന്ദി അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സയാമീസുകളെ വിജയകരമായി വേര്‍പ്പെടുത്തിയ ചരിത്രമുള്ള മെഡിക്കല്‍ സിറ്റിയില്‍ വെച്ച് ശസ്ത്രക്രിയ നടക്കുന്നത് ആശ്വാസകരമാണെന്നും രണ്ടു മക്കളും വിജയകരമായി വേര്‍പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സഖ്ര്‍ റമദാന്‍ പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story