Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൊബൈല്‍...

മൊബൈല്‍ സ്വദേശിവത്കരണം: പിറകോട്ടില്ളെന്ന്  തൊഴില്‍ മന്ത്രാലയം

text_fields
bookmark_border
മൊബൈല്‍ സ്വദേശിവത്കരണം: പിറകോട്ടില്ളെന്ന്  തൊഴില്‍ മന്ത്രാലയം
cancel
റിയാദ്: സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി മൊബൈല്‍ കടകളിലെ ജോലി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ളെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ വില്‍പന സ്വദേശികള്‍ക്കും അറ്റകുറ്റപണികള്‍ വിദേശികള്‍ക്കുമെന്ന നിലയില്‍ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്ന് വിവിധ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍െറ വിശദീകരണം. 
മൊബൈല്‍ കടകളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്ക് മാത്രം പരിമിതമാണെന്നും നിയമം നടപ്പാക്കുന്നതില്‍ മന്ത്രാലയവും സ്വദേശികളും ഒന്നിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്വദേശി യുവാക്കള്‍ക്കും വനിതകള്‍ക്കും തൊഴില്‍ പരിശീലനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഭൂരിപക്ഷം സ്ഥാപനങ്ങളും സ്വദേശിവത്കരണം സാക്ഷാത്കരിച്ചിട്ടുണ്ട്. വനിതകള്‍ക്കായി പ്രത്യേക മൊബൈല്‍ വിപണന, റിപ്പയര്‍ കേന്ദ്രങ്ങള്‍ പോലും തുറന്നിട്ടുണ്ട്. സ്വദേശിവത്കരണത്തില്‍ നിന്ന് ഒളിച്ചോടി കടകള്‍ അടച്ചിട്ട സ്ഥാപനങ്ങള്‍ക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിക്കും. സ്വദേശിവത്കരണം ലക്ഷ്യത്തിലത്തെുന്നതുവരെ പരിശോധന തുടരും.
റമദാനില്‍ 50 ശതമാനം സ്വദേശിവത്കരണം ആരംഭിച്ച മൊബൈല്‍ വിപണിയില്‍ സെപ്റ്റംബര്‍ ആദ്യം മുതലാണ് 100 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയത്. സ്വദേശി യുവാക്കളെ ആകര്‍ഷിക്കുന്ന ഏതാനും തൊഴിലുകളില്‍ കൂടി സംവരണം ഏര്‍പ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ അടുത്ത നീക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi jobs
Next Story