Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിവത്കരണം: പ്രധാന...

സൗദിവത്കരണം: പ്രധാന മൊബൈല്‍ വില്‍പന കേന്ദ്രങ്ങളില്‍ നോട്ടീസ് നല്‍കി

text_fields
bookmark_border
സൗദിവത്കരണം: പ്രധാന മൊബൈല്‍ വില്‍പന കേന്ദ്രങ്ങളില്‍ നോട്ടീസ് നല്‍കി
cancel

റിയാദ്: മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലിയും വരുമാനമാര്‍ഗവും നഷ്ടമാകാനിടയാക്കുന്ന മൊബൈല്‍ കടകളിലെ സൗദിവത്കരണവുമായി ബന്ധപ്പെട്ട് പ്രധാന വില്‍പന കേന്ദ്രങ്ങളിലെല്ലാം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. 
മൂന്നു മാസത്തിനുള്ളില്‍ 50 ശതമാനം സൗദി ജീവനക്കാരെ നിയമിക്കണമെന്നും സെപ്റ്റംബറിനുള്ളില്‍ മുഴുവന്‍ ജോലിക്കാരും സ്വദേശികളായിരിക്കണമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിന്‍െറ പകര്‍പ്പാണ് വിതരണം ചെയ്യുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ മറ്റു ജോലികള്‍ കണ്ടത്തെണമെന്നും ഇല്ളെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പും ജോലിക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിക്കഴിഞ്ഞു. സ്വന്തമായി കട നടത്തുന്ന മലയാളികളില്‍ പലരും നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ പൂട്ടാനുള്ള തീരുമാനത്തിലാണ്. 
റിയാദിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പന കേന്ദ്രങ്ങളിലൊന്നായ ഉലയ്യ മുര്‍സലാത്തിലത്തെിയ ഉദ്യോഗസ്ഥര്‍ ശുചീകരണ തൊഴിലാളികളുള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന മുഴുവനാളുകളും സൗദികളായിരിക്കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചതായി അവിടെ കട നടത്തുന്നവരിലൊരാള്‍ പറഞ്ഞു. 
മുര്‍സലാത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന പ്രമുഖ മൊബൈല്‍ വിതരണ കമ്പനിയുടെ സ്പോണ്‍സര്‍ തൊഴിലാളികളോട് ജോലി മാറാനാവശ്യപ്പെട്ടിരിക്കുകയാണ്. അല്ലാത്തവര്‍ക്ക് എക്സിറ്റ് നല്‍കുമെന്നും  അറിയിച്ചിട്ടുണ്ട്. സൗദിയുടെ പ്രധാന നഗരങ്ങളില്‍ മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണികളും നടത്തുന്ന മലയാളി മാനേജ്മെന്‍റിന് കീഴിലെ പ്രമുഖ കമ്പനികളിലൊന്നിന്‍െറ സ്പോണ്‍സറും തൊഴിലാളികളോട് ഇതേ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കമ്പനിയിലെ ജോലിക്കാരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. 
ഈ മേഖലയിലെ വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ളെന്നാണ് അറിയുന്നത്. ചില കമ്പനികള്‍ സൗദി ജോലിക്കാരെ ആവശ്യമുണ്ടെന്ന് കടകള്‍ക്കുമുന്നില്‍ പരസ്യം വെച്ചു തുടങ്ങിയിട്ടുണ്ട്. ഇതിലെ നമ്പറുകളിലേക്ക് നിരവധി കോളുകള്‍ വരുന്നുണ്ടെന്നും സ്വദേശികള്‍ ഈ മേഖലയില്‍ ജോലിചെയ്യാന്‍ തല്‍പരരാണെന്നതിന്‍െറ തെളിവാണിതെന്നും പ്രമുഖ മൊബൈല്‍ വിതരണ കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ വെളിപ്പെടുത്തി. മൂന്നു മാസം വരെ കാത്തിരിക്കാമെന്നും എന്നിട്ട് തീരുമാനിക്കാമെന്നും കരുതുന്ന കമ്പനികളുമുണ്ട്.
 എല്ലാം കലങ്ങിത്തെളിയുന്നതുവരെ അവധിയെടുത്ത് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചവരുമുണ്ട്. നിലവില്‍ മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണികളുമൊക്കെ നടത്തുന്നവര്‍ക്ക് ആറു മാസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടത്തെുക എന്നത് അത്ര എളുപ്പമല്ല.
 ഇതിന് പുറമെ വന്‍ തുക നല്‍കി അടുത്തിടെ സ്പോണ്‍സര്‍ഷിപ്പ് മാറിയവരുമുണ്ട്. വരുമാനമാര്‍ഗം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് നിരവധി പ്രവാസികള്‍ കഴിയുന്നത്. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഉത്തരവിറങ്ങിയതോടെ ഈ മേഖലയിലെ വ്യാപാരവും സ്തംഭിച്ചിരിക്കുകയാണെന്ന് പ്രമുഖ സംരംഭകര്‍ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisation
Next Story