Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിവത്കരണം:  14000...

സൗദിവത്കരണം:  14000 മൊബൈല്‍ കടകളില്‍  സ്വദേശി ജീവനക്കാരെ നിയമിച്ചു 

text_fields
bookmark_border
സൗദിവത്കരണം:  14000 മൊബൈല്‍ കടകളില്‍  സ്വദേശി ജീവനക്കാരെ നിയമിച്ചു 
cancel
camera_alt???????? ???????? ???????? ???????????? ?????????????? ???????? ??????????
റിയാദ്: മൊബൈല്‍ കടകളിലെ സൗദിവത്കരണത്തിന്‍െറ ഭാഗമായി 14000 സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ നിയമിച്ചതായി തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. റമദാന്‍ ഒന്നു മുതലാണ് മുഴുവന്‍ കടകളിലൂം പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി തൊഴില്‍ വകുപ്പ് മുന്നോട്ടുപോയി. സൗദി ജീവനക്കാരെ നിയമിക്കാത്ത കടകള്‍ കണ്ടത്തെുന്നതിന്‍െറ ഭാഗമായി ഇപ്പോഴും പരിശോധന തുടരുകയാണ്. സെപ്റ്റംബറോടെ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ഇതേ തുടര്‍ന്നാണ് നിലവിലുള്ള സ്ഥാപനങ്ങള്‍ സ്വദേശികളെ നിയമിക്കാന്‍ തുടങ്ങിയത്. 14,062 കടകളാണ് ഇതിനകം തൊഴില്‍ വകുപ്പിന്‍െറ തീരുമാനം നടപ്പാക്കിയത്. ഒരു മാസത്തെ പരിശോധനയുടെ വിശദാംശങ്ങളാണ് അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കിയത്. 3947 സ്ഥാപനങ്ങളില്‍ ഇവിടെ സൗദികളെ നിയമിച്ചു. 2089 സ്ഥാപനങ്ങളുമായി റിയാദാണ് രണ്ടാം സ്ഥാനത്ത്. തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ നാലു വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കത്തെുന്നത്. 16,648 കടകളിലാണ് മൊത്തം ഉദ്യോഗസ്ഥരത്തെിയത്. വിവിധ നഗരങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയുടെ കണക്കുകള്‍ ഇപ്രകാരമാണ്. കിഴക്കന്‍ പ്രവിശ്യ 4390, റിയാദ് 2395, മക്ക 2020, ഖസീം 1766, അസീര്‍ 1525, മദീന 1255 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പരിശോധനയുടെ കണക്ക്. ഹാഇല്‍, തബൂക്ക്, ബാഹ, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നീ പ്രവിശ്യകളിലും ഉദ്യോഗസ്ഥരത്തെി. നഗര, ഗ്രാമ കാര്യ വകുപ്പ്, മാനവ വിഭവ ശേഷി, വാണിജ്യം, ടെലികമ്യൂണിക്കേഷന്‍ എന്നീ വകുപ്പുകളാണ് സംയുക്തമായി പരിശോധനക്കത്തെുന്നത്. സൗദികളെ നിയമിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടി. 
2503 സ്ഥാപനങ്ങളിലാണ് ഇതുവരെ നിയമ ലംഘനങ്ങള്‍ കണ്ടത്തെിയത്. 1389 കടകള്‍ അടച്ചു പൂട്ടി. അസീര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ അടച്ചു പൂട്ടിയത്. നിയമം നടപ്പാക്കുന്നതില്‍ വിട്ടു വീഴ്ചയില്ളെന്നും ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ തൊഴില്‍ വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. 
നമുക്കൊരുമിച്ച് നിരീക്ഷിക്കാം എന്ന പേരില്‍ ഇതിനായി ഒരു കാമ്പയിന്‍ തന്നെ തൊഴില്‍ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. പരാതി നല്‍കാനായി www.rasd.ma3an.gov.sa എന്ന വെബ്സൈറ്റ് തുറന്നു. 
ഇതിന് പുറമെ തൊഴില്‍ മന്ത്രാലയത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 19911 എന്ന നമ്പറിലും വിളിച്ച് പരാതി നല്‍കാവുന്നതാണ്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi mobileshops
Next Story