Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനുഷ്യക്കടത്തിന് ഇരയായ...

മനുഷ്യക്കടത്തിന് ഇരയായ യുവതി നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border

റിയാദ്: മനുഷ്യക്കടത്തിന് ഇരയായി സൗദി അറേബ്യയിലെ അബഹയിലത്തെി ദുരിതത്തിലായ കൊല്ലം കൊട്ടാരക്കര സ്വദേശിനി ശ്രീജ സതി തങ്കപ്പന്‍ (39) നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസി ലേബര്‍ വിങ്ങിന്‍െറ ശക്തമായ ഇടപെടലിന്‍െറ ഫലമായാണ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍റ് മുന്‍കൈയെടുത്ത് യുവതിയെ തിരിച്ചത്തെിച്ചത്. കടുത്ത ശാരീരിക പീഡനവും 19 മണിക്കൂറോളം നീളുന്ന ജോലിഭാരവും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ വഴി ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ ‘മദദ്’ പോര്‍ട്ടലിലും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിലും നല്‍കിയ പരാതിയിലാണ് അതിവേഗം നടപടിയുണ്ടായത്. പരാതി കിട്ടി മൂന്ന് ദിവസത്തിനുള്ളില്‍ എംബസി അധികൃതര്‍ റിക്രൂട്ട്മെന്‍റ് ഏജന്‍റിനോട് പ്രശ്നം പരിഹാരം ആവശ്യപ്പെടുകയും യുവതിയെ തിരിച്ചയക്കാന്‍ നടപടി കൈക്കൊള്ളുകയുമായിരുന്നു. അതേസമയം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബാധം തുടരുന്ന മനുഷ്യക്കടത്തിനെതിരെ എംബസിക്കും മദദ് പോര്‍ട്ടലിലും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനും പരാതി നല്‍കുകയും ദുരിതത്തിലായ മലയാളി സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്ത റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. മുരളീധരനെ റിക്രൂട്ടിങ് ഏജന്‍റാണെന്ന് പറഞ്ഞ് ഇന്ത്യയില്‍ നിന്നൊരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തി.
റിയാദിലുള്ള സ്വദേശി വീട്ടിലെ ജോലിക്കെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി 70000 രൂപ ഈടാക്കിയാണ് യുവതിയെ ഇക്കഴിഞ്ഞ മേയ് ആറിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കൊളംബോ വഴി റിയാദിലത്തെിച്ചത്. ഒരു സ്വദേശി പൗരന്‍ വിമാനത്താവളത്തില്‍ നിന്ന് ഇവരെ ഏറ്റെടുത്ത ശേഷം അബഹയിലെ യഥാര്‍ഥ സ്പോണ്‍സറുടെ അടുത്തത്തെിക്കുകയായിരുന്നു.
അഞ്ചു വീടുകളുടെ ശുചീകരണ ജോലി ചെയ്യാനാണ് നിയോഗിച്ചത്. ദിവസവും രാവിലെ ഏഴ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ടു വരെ 19 മണിക്കൂര്‍ വരെ വിശ്രമമില്ലാതെയായിരുന്നു ജോലി. ഇതിനിടയില്‍ പലനിലക്കുള്ള ശാരീരിക പീഡനങ്ങളുമുണ്ടായി. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെയും എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചും നടത്തുന്ന മനുഷ്യക്കടത്താണ് ശ്രീജയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് ആര്‍. മുരളീധരന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഹൗസ് മെയ്ഡുകളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ തൊഴിലുടമ ഇന്ത്യന്‍ എംബസിയില്‍ 9500 റിയാല്‍ മുന്‍കൂര്‍ കെട്ടിവെക്കണം. തൊഴിലാളിയുടെ ക്ഷേമത്തിനുവേണ്ടിയുള്ള കരുതല്‍ നിക്ഷേപമാണിത്.
എന്നാല്‍ ഇതൊന്നും ഇങ്ങിനെയത്തെുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലുണ്ടാകുന്നില്ല. സേവന വേതന കരാറുമില്ല. സമാനമായ രീതിയില്‍ റിയാദില്‍ മറ്റൊരു മലയാളി സ്ത്രീയും ദുരിതത്തില്‍ കഴിയുന്നുണ്ട്.
ഈ വിഷയവും ഗൗരവത്തിലെടുത്ത ഇന്ത്യന്‍ എംബസി സ്ത്രീയെ റിക്രൂട്ട് ചെയ്ത ഏജന്‍റിനോട് എത്രയും വേഗം നാട്ടിലത്തെിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് വരെ ജോലി ചെയ്യിപ്പിച്ച ശേഷം തിരിച്ചയക്കാമെന്ന് തൊഴിലുടമ സമ്മതിച്ചതായി ഏജന്‍റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
നാട്ടിലത്തെിയ ശ്രീജ സതി വഞ്ചനാ കുറ്റം ആരോപിച്ച് റിക്രൂട്ട്മെന്‍റ് ഏജന്‍റിനെതിരെ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story