Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2000 സൗദി യുവാക്കള്‍...

2000 സൗദി യുവാക്കള്‍ വിദേശത്ത്  തീവ്രവാദ പ്രവര്‍ത്തനത്തില്‍ 

text_fields
bookmark_border

ജിദ്ദ: വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി രണ്ടായിരത്തിലേറെ യുവാക്കള്‍ സൗദിയില്‍ നിന്ന് നാടുവിട്ടിട്ടുണ്ടെന്ന് അധികൃതര്‍. പോയവരില്‍ 70 ശതമാനവും സിറിയയിലാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ തുര്‍ക്കി വ്യക്തമാക്കി. യമന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും യുവാക്കള്‍ പോയിട്ടുണ്ട്. 
ആഭ്യന്തര വകുപ്പിന്‍െറ കൈയിലുള്ള കണക്കുകള്‍ പ്രകാരം മൊത്തം 2093 പേരാണ് വിദേശ രാജ്യങ്ങളിലെ സംഘര്‍ഷ പ്രദേശങ്ങളിലുള്ളത്. 1540 പേരാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശങ്ങളിലുള്ളത്. ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷക്കാരും ചേര്‍ന്ന് നടത്തുന്ന യമനിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കാനായി 147 പേരാണ് പോയത്. പാകിസ്താനിലും അഫ്ഗാനിലുമായി 31 പേര്‍ എത്തിയിട്ടുണ്ട്. 
ഭീകര സംഘമായ ഐ.എസിന്‍െറ ശക്തി കേന്ദ്രങ്ങളിലൊന്നായ ഇറാഖില്‍ അഞ്ചുപേരുള്ളതായി വ്യക്തമായിട്ടുണ്ട്.
 297 പേര്‍ ഏത് രാജ്യങ്ങളിലാണെന്നോ ഏത് സംഘങ്ങളുടെ കൂടെയാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.
 ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 73 സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങളില്‍ പിടിയിലായിട്ടുമുണ്ട്. ഐ.എസിന് അനുഭാവം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും മന്‍സൂര്‍ തുര്‍ക്കി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story