Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനമിടിച്ചു...

വാഹനമിടിച്ചു കോട്ടക്കൽ സ്വദേശി മരിച്ചു

text_fields
bookmark_border

ജീസാൻ: വാഹനമിടിച്ച് മലപ്പുറം കോട്ടക്കൽ ഇന്ത്യന്നൂർ സ്വദേശി ജീസാനിൽ മരിച്ചു. ജീസാനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യൂസുഫ് എന്ന ബാവുട്ടി (36) ആണ് മരിച്ചത്. പരേതരായ മുഹമ്മദിെൻറയും ഹവ്വാഉമ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. രണ്ടുമക്കളുണ്ട്. സഹോദരങ്ങൾ: അലി (യു.എ.ഇ), ഹുസൈൻ, ഫാത്തിമ, മറിയം, കദിയാമു. മൃതദേഹം ജീസാൻ ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ശാസ്​താംകോട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു 
ജീസാൻ: കൊല്ലം കരുനാഗപ്പള്ളി ശാസ്​താംകോട്ട ഐസിഎസ്​ ജംഗ്ഷനിൽ മേലേടത്ത് അബ്ദുൽവഹാബ് (55) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കടുത്ത നെഞ്ചുവേദനയെ തുടർന്ന് 
മുഹമ്മദ് ബിൻ നാസർ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടർന്ന് ഓപറേഷന് ശേഷം അത്യാഹിത വിഭാഗത്തിലായിരുന്നു. 20 വർഷത്തോളമായി ഈസ്​റ്റേൺ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഷുഖൈഖ് സ്​റ്റീം പവർ പ്ലാൻറിലെ ഫോർമാനായിരുന്നു. ഒന്നര വർഷം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്ന് വന്നത്. ആശുപത്രിയിലായ വിവരമറിഞ്ഞ് അൽഖോബാറിൽ നിന്ന് സഹോദരൻ മുഹമ്മദ് ജീസാനിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇവിടെ ഖബറടക്കും. പിതാവ്: പരേതനായ ഇബ്രാഹീം കുട്ടി. മാതാവ്: ഐഷാബീവി. ഭാര്യ: ഹാജറ ബീവി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റാഷിദ്. 

ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു. ആലപ്പുഴ നെടുമുടി സ്വദേശി അമ്പാലയം രാധാകൃഷ്ണൻ (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് താമസ സ്​ഥലത്ത് കുഴഞ്ഞ് വീണതിനെ തുടന്ന് ദമ്മാം തദാവി ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചു. ഏറെക്കഴിയും മുമ്പ് മരണം സംഭവിച്ചു. 30 വർഷമായി ദമ്മാമിൽ അൽതാജ് പ്രസ്സിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സവിത രണ്ട് വർഷം മുമ്പ് മരണപ്പെട്ടു. പിതാവ്: മാധവൻ നമ്പൂതിരി, മാതാവ്: അമ്മുക്കുട്ടി കുഞ്ഞമ്മ. ഏക മകൻ കാർത്തിക് ചെന്നൈയിൽ പഠിക്കുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story