Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരാഴ്ചക്കിടെ 15,416...

ഒരാഴ്ചക്കിടെ 15,416 നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
ഒരാഴ്ചക്കിടെ 15,416 നിയമലംഘകർ അറസ്റ്റിൽ
cancel
Listen to this Article

റിയാദ്: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽനിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 15,416 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 16 മുതൽ 22 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 9572 പേർ താമസ നിയമലംഘകരും 3747 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2097 ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. 44 ശതമാനം യമൻ പൗരന്മാരും 42 ശതമാനം ഇത്യോപ്യക്കാരും 14 ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടെ രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 331 പേരെ അറസ്റ്റ് ചെയ്തു.

നിയമലംഘകർക്ക് അഭയം നൽകിയ 10 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. മൊത്തം 70,876 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 67,270 പുരുഷന്മാരും 3606 സ്ത്രീകളുമാണ്. 3426 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികൾക്കുമായി അവരുടെ നയതന്ത്ര ഓഫിസിലേക്ക് റഫർ ചെയ്തു. 13,412 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

10 ലക്ഷം റിയാൽ വരെ പിഴകൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewssaudi
News Summary - 15,416 offenders arrested in one week
Next Story