Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ ഒരാഴ്ചക്കിടെ 15,245 നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
arrest-rule violators
cancel

അൽഖോബാർ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 15,245ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 10 മുതൽ 16 വരെ രാജ്യത്തുടനീളം സുരക്ഷസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

8,539 താമസലംഘകരും 4,253 അതിർത്തി സുരക്ഷചട്ടം ലംഘകരും 2,453 തൊഴിൽ, നിയമ ലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 829 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 53 ശതമാനം യമനികളും 44 ശതമാനം ഇത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 60 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു.

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യം ഒരുക്കുകയും അവരെ ഒളിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 39,674 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 32,636 പുരുഷന്മാരും 7,038 സ്ത്രീകളുമാണ്.

ഇവരിൽ 33,579 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ഓഫിസുകളുമായി ബന്ധപ്പെട്ടു. 1,924 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ നടപടികൾ പൂർത്തിയാക്കാൻ റഫർ ചെയ്തു.

9,104 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതോ ആയ ആർക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യവും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violatorssaudi arabiaarrestrule violations
News Summary - 15245 violators arrested in Saudi Arabia in one week
Next Story