Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽനിയമം ലംഘിച്ചതിന്...

തൊഴിൽനിയമം ലംഘിച്ചതിന് 1,521 പേർ പിടിയിൽ

text_fields
bookmark_border
തൊഴിൽനിയമം ലംഘിച്ചതിന് 1,521 പേർ പിടിയിൽ
cancel
Listen to this Article

ജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 10,937 പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 14 മുതൽ 20 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവസാത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്. ഇതിൽ 6,564 പേർ താമസനിയമം ലംഘിച്ചവരാണ്.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവർ 2,852 പേരാണ്. 1,521 പേർ തൊഴിൽ നിയമലംഘകരാണ്. രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 350 പേർ അറസ്റ്റിലായി. ഇതിൽ 30 ശതമാനം യമനി പൗരന്മാരാണ്. 60 ശതമാനം ഇത്യോപ്യക്കാരും 10 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയംനൽകിയ ഒമ്പതുപേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷംവരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labor law
News Summary - 1,521 people arrested for violating the labor law
Next Story