Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ പോയിട്ട് 14...

നാട്ടിൽ പോയിട്ട് 14 വർഷം: ജോൺ എയർപോർട്ടിൽനിന്ന് മടങ്ങിയത് 24 തവണ

text_fields
bookmark_border
നാട്ടിൽ പോയിട്ട് 14 വർഷം: ജോൺ എയർപോർട്ടിൽനിന്ന് മടങ്ങിയത് 24 തവണ
cancel
camera_alt

ജോൺ

ദമ്മാം: നാട്ടിൽ പോയിട്ട് 14 വർഷം. നാട്ടിൽ പോകാനായി എയർപോർട്ടിൽ പോയി യാത്ര മുടങ്ങി മടങ്ങിയത് 24 തവണ. തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോണിനാണ് (36) ഇൗ ദുർഗതി.14 വർഷം മുമ്പ് സൗദിയിലെത്തിയതിെൻറ മൂന്നാം ദിവസം താമസ സ്ഥലത്ത് കവർച്ചെക്കത്തിയവരുമായുണ്ടായ അടിപിടിയിൽ പൊലീസ് കേസുണ്ടായതാണ് ഉൗരാക്കുടുക്കായത്. പൊലീസ് കേസ് മൂലമുള്ള 'മത്ലൂബ്' എന്ന നിയമക്കുരുക്കാണ് ഇൗ ചെറുപ്പക്കാരെൻറ നാട്ടിലേക്കുള്ള യാത്രയെ തടയുന്നത്. ദമ്മാമിലെത്തി മൂന്നാം ദിവസം പുറത്തുപോയി വരുേമ്പാൾ താമസ സ്ഥലത്തിനടുത്ത് ഒരു സ്വദേശി പയ്യൻ കാലുമുറിഞ്ഞ് ചോരവാർന്ന് നിൽക്കുന്നത് ജോണിെൻറ ശ്രദ്ധയിൽ പെട്ടു. നാട്ടിൽവെച്ചുള്ള സേവനശീലം കാരണം ജോൺ ഇയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാൻ വെള്ളം നൽകി. ശേഷം മുറിയിലേക്ക് പോയ ജോണിന് പിറകെ ഇയാളും എത്തി. അൽപം കഴിഞ്ഞപ്പോഴേക്കും മറ്റ് 11 പേർകൂടി മുറിയിലേക്ക് ഇരച്ചുകയറി.

മുറിയിലുള്ള സാധനങ്ങൾ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാൽ, മുറിയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്തു.ഈ സമയത്ത് തൊട്ടടുത്ത ബൂഫിയയിലെ മലയാളി പൊലീസിനെ വിളിച്ചുവരുത്തി. അന്ന് പൊലീസ് സ്റ്റേഷനിൽ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന് ഒരു ദിവസം ജയിലിലും കിടക്കേണ്ടിവന്നു. കൂടെയുള്ള മൂന്നുപേർ ഇഖാമയില്ലാത്ത കാരണത്താൽ ആറുമാസത്തെ തടവിനുശേഷം നാടുകടത്തപ്പെട്ടു. ഇൗ പ്രശ്നങ്ങൾക്കുശേഷം പലവിധ ജോലികൾ ചെയ്ത് പ്രവാസം തുടരുന്നതിനിടെ  േജാൺ ഏഴുവർഷത്തിനുശേഷം ആദ്യമായി നാട്ടിൽ പോകാനൊരുങ്ങി. അപ്പോഴാണ് പഴയ പൊലീസ് കേസ് വലിയ നിയമക്കുരുക്കായി കിടക്കുകയാണെന്നും അത് മൂലം യാത്ര നടക്കില്ലെന്നും അറിഞ്ഞത്.

പിന്നീടും നാട്ടിൽ പോകാനുള്ള നിരന്തര ശ്രമങ്ങൾ നടത്തി. പലതവണ നാടുകടത്തൽ കേന്ദ്രത്തിൽ എത്തി. അവിടെ നിന്ന് എക്സിറ്റ് അടിച്ച് വിമാനത്താവളത്തിൽ പോയി വിരലടയാളം പതിക്കുേമ്പാഴേക്കും പഴയ പൊലീസ് വാറൻറ് ഉയർന്നുവരും. അന്ന് ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയവരുൾെപ്പടെ സംഘമായാണ് വാറൻറ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ജോണിെൻറ മാത്രമായി വാറൻറ് ഒഴിവാക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. നിരവധി തവണ പല ഉന്നതരുടെയും ഇടപെടലുകൾക്കൊടുവിൽ ജോൺ നാട്ടിൽ പോകാൻ തുനിഞ്ഞെങ്കിലും വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കപ്പെട്ടു.

ഇനിയും എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ജോൺ നിലവിൽ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ സഹായം തേടിയിരിക്കുകയാണ്. ഇതിനിടയിൽ ജോണിന് നഷ്ടങ്ങൾ ഒരുപാട് സംഭവിച്ചു. നേരേത്ത ഉറപ്പിച്ചുവെച്ച വിവാഹം മുടങ്ങി. അടുത്ത ബന്ധുക്കളിൽ പലരും മരിച്ചു പിരിഞ്ഞു. മുറിവേറ്റ ഒരാൾക്ക് കുടിവെള്ളം കൊടുത്തത് വലിയ തെറ്റായോ എന്നാണ് ജോൺ ഇപ്പോൾ സ്വന്തം മനഃസാക്ഷിയോട് ചോദിക്കുന്നത്. എല്ലാ കടമ്പകളും കടന്ന് നാട്ടിലെത്തുന്ന ദിനവും സ്വപ്നംകണ്ട് കഴിയുകയാണ് ഇൗ ഹതഭാഗ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportJohn
Next Story