Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരാഴ്ചക്കിടെ 13,702...

ഒരാഴ്ചക്കിടെ 13,702 നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
ഒരാഴ്ചക്കിടെ 13,702 നിയമലംഘകർ അറസ്റ്റിൽ
cancel

റിയാദ്: ഒരാഴ്ചക്കിടെ സൗദിയുടെ വിവിധമേഖലകളിൽ താമസ, തൊഴിൽനിയമങ്ങളും അതിർത്തിസുരക്ഷാ ചട്ടങ്ങളും ലംഘിച്ച 13,702 വിദേശികളെ അറസ്റ്റ് ചെയ്തു. മേയ് 26 മുതൽ ജൂൺ ഒന്ന് വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്.

പിടിയിലായവരിൽ 8362 ആളുകൾ താമസ നിയമലംഘകരാണ്. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചത് 3513 പേരും തൊഴിൽ നിയമം ലംഘിച്ചത് 1827 പേരുമാണ്. രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 18 പേരാണ് പിടിയിലായത്. ഇതിൽ 50 ശതമാനം യമൻ പൗരന്മാരും 41 ശതമാനം ഇത്യോപ്യക്കാരും ഒമ്പത് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

നിയമലംഘകർക്ക് അഭയം നൽകിയ 16 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 76,836 ആണ്. ഇതിൽ 73,539 പുരുഷന്മാരും 3297 സ്ത്രീകളും ഉൾപ്പെടുന്നു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

10 ലക്ഷം റിയാൽ വരെയാണ് പിഴ. കൂടാതെ, അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും വാഹനം, താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.

ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest13702 offenders
News Summary - 13,702 offenders arrested in one week
Next Story