Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസിറ്റ് വിസക്കാർക്ക്...

വിസിറ്റ് വിസക്കാർക്ക് താമസസൗകര്യം നൽകിയാൽ ഒരു ലക്ഷം റിയാൽ പിഴ; ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
വിസിറ്റ് വിസക്കാർക്ക് താമസസൗകര്യം നൽകിയാൽ ഒരു ലക്ഷം റിയാൽ പിഴ; ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
cancel

മക്ക:ഹജ്ജ് സീസണിൽ വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, താൽക്കാലിക ഷെൽട്ടറുകൾ, തീർഥാടകർക്കായി നീക്കിവെച്ചിട്ടുള്ള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.

മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും താമസിക്കാൻ ആവശ്യമായ സഹായം നൽകുന്നവർക്കും ഈ നിയമം ബാധകമാണ്. ദുൽഖഅ്ദ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14-ാം തീയതി അവസാനം വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. ഓരോ നിയമലംഘകരുടെയും എണ്ണത്തിനനുസരിച്ച് പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഹജ്ജ് സീസൺ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണം. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visit VisaAccommodationMinistry of InteriorSaudi ArabiaStrict enforcementHajj season
News Summary - 100,000 Riyal fine for providing accommodation to visit visa holders
Next Story