Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 3:21 AM GMT Updated On
date_range 14 Nov 2019 3:21 AM GMTവിദേശി ജോലിക്കാർക്കായുള്ള ‘തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതി’ ഉടൻ
text_fieldsbookmark_border
ജിദ്ദ: വിദേശി ജോലിക്കാർക്കായുള്ള ‘തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതി’ അടുത്ത ഡിസംബറിനു ശേഷം നിർബന്ധമാക്കുമെന്ന് തൊഴിൽ മന്ത്രാലയ പരീക്ഷ പ്രോഗ്രാം മേധാവി നാഇഫ് അൽഉമൈ ർ പറഞ്ഞു.
ഇന്ത്യക്കാരായ തൊഴിലാളികൾക്കാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഡിസംബറിലാ ണ് പരീക്ഷയുടെ തുടക്കം. ഭാവിയിൽ ലേബർ വിസ ഉണ്ടാവില്ല. തൊഴിലാളി (ആമിൽ) എന്നത് മന്ത്രാ ലയത്തിെൻറ വിസ സംവിധാനത്തിൽനിന്ന് ഇല്ലാതാക്കും. അതിനാൽ കമ്പനികൾ ആമിൽ പ്രഫഷൻ നിർബന്ധമായും മാറ്റേണ്ടിവരും. ആദ്യം പ്ലംബിങ്, ഇലക്ട്രിക് തൊഴിലുകളിലായിരിക്കും പരീക്ഷ. ഇൗ രംഗത്ത് രണ്ടു ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2020 ഏപ്രിലിൽ രണ്ടാം ഘട്ടത്തിൽ റഫ്രിജറേഷൻ, എയർകണ്ടീഷനിങ്, വാഹന ഇലക്ട്രിക്കൽ വർക്ക്, മെക്കാനിക് എന്നീ ജോലികളായിരിക്കും.
2020 ജൂലൈയിൽ മൂന്നാംഘട്ടത്തിൽ കാർെപൻറർ, വെൽഡർ, ആഭരണനിർമാണം എന്നിവയും 2020 ഒക്ടോബറിൽ നാലാംഘട്ടത്തിൽ പെയ്ൻറിങ്, തേപ്പ്, ടൈൽസ് വർക്കും 2021 ജനുവരിയിൽ അവസാനഘട്ടത്തിൽ നിർമാണം, ഇരുമ്പ് പൈപ്പിങ് ജോലികൾ, സാേങ്കതികം എന്നീ ജോലികളും ഉൾപ്പെടും. തൊഴിലാളികൾക്ക് അഞ്ചു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റായിരിക്കും നൽകുക. 50 ശതമാനത്തിലധികം തൊഴിലാളികൾ പരീക്ഷക്ക് വിധേയമായാലായിരിക്കും സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുക.
ഭാവിയിൽ രാജ്യത്ത് ജോലി ചെയ്യുന്നതിനും പ്രഫഷൻ മാറ്റത്തിനും പുതുക്കുന്നതിനും സർക്കാർ നടപടികൾക്കും വിസകൾ നൽകുന്നതിനും തൊഴിൽപരീക്ഷ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഖാമയിലും വിസകളിലുമുള്ള തൊഴിലുകളെ തരംതിരിക്കുന്നതിനും ഘടനയുണ്ടാക്കുന്നതിനും വേണ്ട പ്രോഗ്രാമിനായി മന്ത്രാലയം ശ്രമിച്ചുവരുകയാണ്. തൊഴിൽപരീക്ഷ പദ്ധതി വിശദാംശങ്ങളും പുരോഗതികളും അവലോകനം ചെയ്യുന്നതിനായി കിഴക്കൻ ചേംബറിൽ നടന്ന ശിൽപശാലയിലാണ് മേധാവി ഇക്കാര്യം പറഞ്ഞത്.
ഒരു വർഷത്തേക്കായിരുന്നു ഒാപ്ഷനൽ കാലാവധി. ചിലപ്പോൾ അത് നീട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തുവെച്ചുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് ഫീസ് 450 റിയാലിനും 600 റിയാലിനുമിടയിലായിരിക്കും. വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽവെച്ചാണെങ്കിൽ 100 റിയാലിനും 150 റിയാലിനുമിടയിലായിരിക്കും.
പരീക്ഷ നിർബന്ധമാക്കുന്നത് ഏഴു രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ്. തൊഴിലാളികളുടെ വർധന കണക്കിലെടുത്ത് ആദ്യം പരീക്ഷ നടപ്പാക്കുക ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരിക്കും. രണ്ടാംഘട്ടത്തിൽ ഫിലിപ്പീൻസ്, മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിൽ ശ്രീലങ്ക, ഇന്തോനോഷ്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 95 ശതമാനം ഇൗ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇന്ത്യക്കാരായ തൊഴിലാളികൾക്കാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഡിസംബറിലാ ണ് പരീക്ഷയുടെ തുടക്കം. ഭാവിയിൽ ലേബർ വിസ ഉണ്ടാവില്ല. തൊഴിലാളി (ആമിൽ) എന്നത് മന്ത്രാ ലയത്തിെൻറ വിസ സംവിധാനത്തിൽനിന്ന് ഇല്ലാതാക്കും. അതിനാൽ കമ്പനികൾ ആമിൽ പ്രഫഷൻ നിർബന്ധമായും മാറ്റേണ്ടിവരും. ആദ്യം പ്ലംബിങ്, ഇലക്ട്രിക് തൊഴിലുകളിലായിരിക്കും പരീക്ഷ. ഇൗ രംഗത്ത് രണ്ടു ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2020 ഏപ്രിലിൽ രണ്ടാം ഘട്ടത്തിൽ റഫ്രിജറേഷൻ, എയർകണ്ടീഷനിങ്, വാഹന ഇലക്ട്രിക്കൽ വർക്ക്, മെക്കാനിക് എന്നീ ജോലികളായിരിക്കും.
2020 ജൂലൈയിൽ മൂന്നാംഘട്ടത്തിൽ കാർെപൻറർ, വെൽഡർ, ആഭരണനിർമാണം എന്നിവയും 2020 ഒക്ടോബറിൽ നാലാംഘട്ടത്തിൽ പെയ്ൻറിങ്, തേപ്പ്, ടൈൽസ് വർക്കും 2021 ജനുവരിയിൽ അവസാനഘട്ടത്തിൽ നിർമാണം, ഇരുമ്പ് പൈപ്പിങ് ജോലികൾ, സാേങ്കതികം എന്നീ ജോലികളും ഉൾപ്പെടും. തൊഴിലാളികൾക്ക് അഞ്ചു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റായിരിക്കും നൽകുക. 50 ശതമാനത്തിലധികം തൊഴിലാളികൾ പരീക്ഷക്ക് വിധേയമായാലായിരിക്കും സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുക.
ഭാവിയിൽ രാജ്യത്ത് ജോലി ചെയ്യുന്നതിനും പ്രഫഷൻ മാറ്റത്തിനും പുതുക്കുന്നതിനും സർക്കാർ നടപടികൾക്കും വിസകൾ നൽകുന്നതിനും തൊഴിൽപരീക്ഷ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഖാമയിലും വിസകളിലുമുള്ള തൊഴിലുകളെ തരംതിരിക്കുന്നതിനും ഘടനയുണ്ടാക്കുന്നതിനും വേണ്ട പ്രോഗ്രാമിനായി മന്ത്രാലയം ശ്രമിച്ചുവരുകയാണ്. തൊഴിൽപരീക്ഷ പദ്ധതി വിശദാംശങ്ങളും പുരോഗതികളും അവലോകനം ചെയ്യുന്നതിനായി കിഴക്കൻ ചേംബറിൽ നടന്ന ശിൽപശാലയിലാണ് മേധാവി ഇക്കാര്യം പറഞ്ഞത്.
ഒരു വർഷത്തേക്കായിരുന്നു ഒാപ്ഷനൽ കാലാവധി. ചിലപ്പോൾ അത് നീട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തുവെച്ചുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് ഫീസ് 450 റിയാലിനും 600 റിയാലിനുമിടയിലായിരിക്കും. വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽവെച്ചാണെങ്കിൽ 100 റിയാലിനും 150 റിയാലിനുമിടയിലായിരിക്കും.
പരീക്ഷ നിർബന്ധമാക്കുന്നത് ഏഴു രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ്. തൊഴിലാളികളുടെ വർധന കണക്കിലെടുത്ത് ആദ്യം പരീക്ഷ നടപ്പാക്കുക ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരിക്കും. രണ്ടാംഘട്ടത്തിൽ ഫിലിപ്പീൻസ്, മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിൽ ശ്രീലങ്ക, ഇന്തോനോഷ്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 95 ശതമാനം ഇൗ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story