Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതണുത്തുറഞ്ഞ യുറാനസ്...

തണുത്തുറഞ്ഞ യുറാനസ് ഗ്രഹത്തെ നാളെ അടുത്തുകാണാം

text_fields
bookmark_border
തണുത്തുറഞ്ഞ യുറാനസ് ഗ്രഹത്തെ നാളെ അടുത്തുകാണാം
cancel
ദോഹ: തണുത്തുറഞ്ഞ ഏറ്റവും വലിയ ഗ്രഹമായ യുറാനസ് നാളെ ഭൂമിയുമായി ഏറ്റവും അടുത്ത ഭാഗ ത്തെത്തും. ഖത്തറടക്കം എല്ലാ അറബ് മേഖല രാജ്യങ്ങളിലും ഗ്രഹത്തെ കാണാനാകും. ദോഹ പ്രാദേശിക സമയം രാവിലെ 11.02ന് സൂര്യന് എതിർഭാഗത്തായാണ് ഗ്രഹം ദൃശ്യമാകുകയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച സൂര്യോദയം വരെ ഗ്രഹം ഖത്തർ ആകാശത്ത് ദൃശ്യമാകും. എല്ലാ വർഷവും ഒക്ടോബറിലാണ് യുറാനസ് ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്നത്.
ഗോളശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇത് സുവർണാവസരമാണ്. ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്നതോടെ യുറാനസിെൻറ പ്രതലത്തെ നിരീക്ഷിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നുവെന്നും ഖത്തർ കലണ്ടർ ഹൗസ് ഗോളശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു. ആസ്േട്രാണമിക്കൽ ടെലിസ്കോപ് ഉപയോഗിച്ച് ഗ്രഹത്തിെൻറ ഏറ്റവും മികച്ചതും തെളിമയാർന്നതുമായ ചിത്രം പകർത്താം. സൗരയൂഥത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗ്രഹമായ യുറാനസ് ഏറെ തണുപ്പുള്ളതും കാറ്റുവീശുന്നതുമായ ഗ്രഹങ്ങളിലൊന്നാണ്. ഐസ് ഭീമൻ എന്നറിയപ്പെടുന്ന യുറാനസിന് 13 വലയങ്ങളും 27 കുഞ്ഞു ചന്ദ്രന്മാരും ഉണ്ട്.യുറാനസ് സൂര്യന് എതിർവശത്ത് വരുന്നതോടെ ഭൂമി യുറാനസിനും സൂര്യനും മധ്യത്തിലായി വരുന്നു. സൂര്യെൻറ കേന്ദ്രബിന്ദുവിൽനിന്നും 18.88 ആസ്േട്രാണമിക്കൽ യൂനിറ്റ് ദൂരത്തിലാണ് യുറാനസ് വരുന്നത്. ഒരു ആസ്േട്രാണമിക്കൽ യൂനിറ്റ് എന്നാൽ 149.6 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsyuranas
News Summary - yuranas-qatar-gulf news
Next Story