Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയമൻ സമാധാന...

യമൻ സമാധാന നീക്കം; സൗദിയിലെ ചർച്ചയെ സ്വാഗതം ചെയ്ത് ഖത്തർ

text_fields
bookmark_border
യമൻ സമാധാന നീക്കം; സൗദിയിലെ ചർച്ചയെ സ്വാഗതം ചെയ്ത് ഖത്തർ
cancel
Listen to this Article

ദോഹ: യമനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനും ദക്ഷിണമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി യമൻ ഗവൺമെന്റ് നടത്തുന്ന നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ പ്രസിഡന്റ് റിയാദിൽ വിളിച്ചുചേർക്കുന്ന സമാധാന സമ്മേളനം രാജ്യത്തെ വിവിധ കക്ഷികളെ ഒരുമിപ്പിക്കാനുള്ള സുപ്രധാന നീക്കമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി റിയാദിൽ സമാധാന സമ്മേളനത്തിന് വേദിയൊരുക്കുന്ന സൗദി അറേബ്യയെ ഖത്തർ പ്രത്യേകം അഭിനന്ദിച്ചു. യമനിലെ ദക്ഷിണ മേഖലയിലുള്ള എല്ലാ വിഭാഗങ്ങളും ചർച്ചകളിൽ പങ്കെടുക്കണമെന്നും ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ഖത്തർ ആവശ്യപ്പെട്ടു. യമന്റെ ഐക്യവും പരമാധികാരവും സംരക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്.

മറ്റ് കക്ഷികളുമായി ആലോചിക്കാതെയും ചർച്ചകൾ കൂടാതെയുമെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ യമൻ ജനതയുടെ താൽപര്യങ്ങളെയും ഒത്തുതീർപ്പിനുള്ള സാധ്യതകളെയും ഇല്ലാതാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen peace discussionqatarSaudi Arabia
News Summary - Yemen peace process stalled; Qatar welcomes talks in Saudi Arabia
Next Story