2020 വരെ സാവി അൽ സദ്ദിൽ തുടരും
text_fieldsദോഹ: അൽ സദ്ദിെൻറ ക്യാപ്റ്റനും ബാഴ്സലോണ മുൻ മിഡ്ഫീൽഡറുമായ സാവി ഹെർണാണ്ടസ് 2020 വരെ ഖത്തറിൽ തുടരും. അൽ സദ്ദുമായുള്ള താരത്തിെൻറ കരാർ രണ്ട് വർഷത്തേക്കു കൂടി അതായത് 2020 വരെയാക്കി. 2015ൽ ബാഴ്സയിൽ നിന്നും വിരമിച്ചതിന് ശേഷം ഫ്രീ ട്രാൻസ്ഫറിലൂടെ സദ്ദിലെത്തിയ 38കാരനായ സാവിയുടെ മൂന്നാം സീസണാണിത്. രണ്ട് വർഷം കൂടി അൽ സദ്ദ് കുടുംബത്തിനോടപ്പം തുടരുകയെന്നത് വളരെ സന്തോഷം നൽകുന്നതാണെന്നും ക്ലബിനൊപ്പം തുടരുന്നതിൽ വളരെ സംതൃപ്തിയുണ്ടെന്നും ക്ലബും അതിെൻറ ആരാധകരും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും സാവി വ്യക്തമാക്കി.
2020ൽ കരാർ പൂർത്തിയാകുന്നതോടെ 40 തികയുന്ന സാവി, ഇതേ കാലയളവിൽ കോച്ചിംഗ് ബാഡ്ജ് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ൽ ക്ലബിനൊപ്പം ചേർന്നതിന് ശേഷം സാവിയുടെ കീഴിൽ 2017ലെ ഖത്തർ കപ്പ്, 2017ലെ അമീർ കപ്പ്, 2017–2018 സീസണിലെ ശൈഖ് ജാസിം കപ്പ് കിരീടങ്ങൾ അൽ സദ്ദ് ടീം സ്വന്തമാക്കിയിരുന്നു.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിെൻറ ക്വാർട്ടറിലെത്തിയ സദ്ദ് ടീമിെൻറ പ്രകടനത്തിൽ സാവി ഹെർണാണ്ടസ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. അൽ സദ്ദിനായി 86 കളികളിൽ ബൂട്ടണിഞ്ഞ സാവി, 19 ഗോളുകളും ഇതിനകം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഈ വർഷത്തെ ഖത്തർ ഫുട്ബോൾ അസോസിയേഷെൻറ മികച്ച താരത്തിനുള്ള പുരസ്കാരം തലനാരിഴക്കാണ് സാവിക്ക് നഷ്ടമായത്. കഴിഞ്ഞ സീസണിലെ മികച്ച താരമായി സാവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ലോകകപ്പിനായി സുപ്രീം കമ്മിറ്റിയുടെ പ്രഥമ ആഗോള അംബാസഡറായും ഈയിടെ സാവിയെ തെരഞ്ഞെടുത്തിരുന്നു. 2022 ലോകകപ്പിൽ ഖത്തറിെൻറ പരിശീലകനാകാൻ സന്നദ്ധമാണെന്ന് നേരത്തെ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സാവി വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.