കളിയഴകിലേക്കിനി രണ്ട് വർഷം...
text_fieldsദോഹ: റഷ്യയിൽ ലുസ്കിനി സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ ഫ്രാൻസ് കിരീടം ഉയർത്തിയതിെൻറ സ്മരണകൾ ഇനിയും കാൽപന്താരാധകരുടെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. ഇപ്പോഴിതാ കായികപ്രേമികൾ കാത്തിരുന്ന ആ വിവരവും ഫിഫ പുറത്തുവിട്ടു. കോവിഡ് പ്രതിസന്ധിയിലും മാറ്റമില്ലാതെ തുടരുന്ന ഖത്തർ ലോകകപ്പ് ഒരുക്കങ്ങൾക്ക് കൂടുതൽ സന്തോഷമേകി അടുത്ത ലോകകപ്പിൻെറ മൽസര ഷെഡ്യൂൾ വെളിച്ചംകണ്ടു. ലോകകപ്പിെൻറ ചരിത്രത്തിലാദ്യമായി ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള സുവർണാവസരം കൂടിയാണ് ഖത്തർ ലോകകപ്പ് ഒരുക്കുന്നത്. വേദികളിൽ നിന്ന് വേദികളിലേക്ക് വിമാനയാത്ര ആവശ്യമില്ല എന്നിരിക്കെ കളിേപ്രമികൾക്കും ടീമുകൾക്കും മാധ്യമപ്രവർത്തകർക്കും ഏറ്റവും മികച്ച ലോകകപ്പ് അനുഭവമാണ് ഖത്തർ സമ്മാനിക്കുക. ഗ്രൂപ് ഘട്ടത്തിൽ ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാനാകുമെന്നതാണ് ലോകകപ്പിെൻറ ഏറ്റവും വലിയ സവിശേഷത.
ലോകകപ്പിനെത്തുന്നവർക്കായി താമസ കേന്ദ്രങ്ങളുടെ വിൽപനയും ബുക്കിങ്ങും ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.ലോകത്തിലെ ഏറ്റവും വലിയ തമ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽഖോറിലെ അൽ ബയ്്ത് സ്റ്റേഡിയത്തിലായിരിക്കും ചാമ്പ്യൻഷിപ്പിെൻറ കിക്കോഫ് വിസിലുയരുക. 2022 നവംബർ 21ന് ദോഹസമയം ഉച്ചക്ക് 1.00ന് മത്സരം ആരംഭിക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽ സ്റ്റേഡിയത്തിൽ അന്തിമ പോരാട്ടം.ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും.
മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ്. ടീമുകളുടെ നറുക്കെടുപ്പ് കഴിയുന്നതോടെ സ്റ്റേഡിയം അലോക്കേഷനുമായി ബന്ധപ്പെട്ട് ഖത്തറിലെ ഫുട്ബാൾ േപ്രമികൾക്ക് ഏറ്റവും അനുയോജ്യമായ കിക്കോഫ് സമയം സംബന്ധിച്ച് ചർച്ച ചെയ്യാൻ സാധ്യതയേറെയാണ്.ഖത്തർ ലോകകപ്പിെൻറ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലവും ശൈത്യകാല ആരംഭവും മത്സരങ്ങൾ നേരത്തെ തുടങ്ങുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നതും സംഘാടകർക്ക് ആശ്വാസകരമാണ്.
ആകെ എട്ട് സ്റ്റേഡിയങ്ങൾ, മൂന്നെണ്ണം തുറന്നുകഴിഞ്ഞു
ആകെ എട്ട് സ്റ്റേഡിയങ്ങളിലായാണ് ഖത്തർ ലോകകപ്പ് നടക്കുക. ഇതിൽ ഖലീഫ, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അൽ െബയ്ത്, റയ്യാൻ സ്റ്റേഡിയങ്ങൾ ഈ വർഷം തുറക്കും. ലോകകപ്പ് സ്റ്റേഡിയങ്ങൾ തമ്മിലുള്ള വലിയ ദൂരം 55 കിലോമീറ്റർ മാത്രം. അൽഖോർ അൽ ബെയ്ത് സ്റ്റേഡിയവും അൽ വക്റ സ്റ്റേഡിയവും തമ്മിലുള്ള ദൂരമാണിത്. റഷ്യയിൽ സ്റ്റേഡിയങ്ങളുടെ ദൂരം 600ഉം 700ഉം ഒക്കെ കിലോമീറ്റർ ആണെന്ന് ഒാർക്കണം.
ഖലീഫ സ്റ്റേഡിയം
ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി നേരത്തേ തന്നെ ഉദ്ഘാടനം കഴിഞ്ഞു. ദേശീയ ടൂർണമെൻറായ അമീർ കപ്പ് ഫുട്ബാളിെൻറ ഫൈനൽ തിങ്ങിനിറഞ്ഞ ഗാലറിയെയും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയെയും സാക്ഷിയാക്കിയാണ് നടന്നത്. 1976ൽ നിർമിച്ച സ്റ്റേഡിയം നവീകരിക്കുകയായിരുന്നു. 40,000 സീറ്റുകൾ. ഒാപൺ എയർ ആണെങ്കിലും കനത്ത ചൂടിലും ശീതീകരണ സംവിധാനം മനസ്സിനും ശരീരത്തിനും കുളിർമ തരും.
റാസ് അബൂ അബൂദ്
ഷിപ്പിങ് കണ്ടെയ്നർ മാതൃകയിലാണ് നിർമാണം. ഒരിടത്ത് നിന്നും പൂർണമായും നീക്കം ചെയ്ത് മറ്റൊരിടത്ത് സ്ഥാപിക്കാൻ കഴിയുന്ന ലോകത്തെ പ്രഥമ സ്റ്റേഡിയം. 40,000 ഇരിപ്പിടങ്ങൾ. ദോഹ മെേട്രാ കേന്ദ്രമായ മുശൈരിബിൽ നിന്ന് 10 മിനിറ്റിനുള്ളിലും വിമാനത്താവളത്തിൽ നിന്ന് 25 മിനിറ്റിനുള്ളിലും എത്താം.
ലുസൈൽ
ഖത്തറിെൻറ ഭാവി നഗരമെന്ന് അറിയപ്പെടുന്ന ലുസൈൽ നഗരത്തിെൻറ രൂപഘടന ആരേയും വിസ്മയിപ്പിക്കും. അതിശയിപ്പിക്കുന്ന നിർമാണ വൈദഗ്ധ്യവും ആസൂത്രണവുമാണ് ലുസൈലിനെ മറ്റു നഗരങ്ങളിൽ നിന്ന് വേർതിരിക്കുന്നത്. അകലെ നിന്ന് നോക്കുമ്പോൾ മനോഹരമായ നഗരവീഥിയിൽ ഒരു സ്വർണനിറത്തിലുള്ള പാത്രമിരിക്കുകയാണെന്ന് തോന്നിപ്പിക്കും വിധത്തിലാണ് ലുസൈൽ സ്റ്റേഡിയം തയാറാകുന്നത്.
അൽ െബയ്ത്
പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പുകളുടെ രൂപം. ചെറിയ കുന്നുകൾ പോലെ ദൂരക്കാഴ്ച. 60,000 പേർക്ക് ഇരിക്കാം. മുകൾ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിന് ശേഷം കായിക മേഖലയിൽ പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകും. വിമാനമിറങ്ങിക്കഴിഞ്ഞാൽ പിന്നെ 35 കിലോ മീറ്റർ അടുത്ത്.
അൽ ജനൂബ് സ്റ്റേഡിയം
കടൽ യാത്രയിൽ ഇഴുകിച്ചേർന്ന അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്കപ്പലുകളുടെ മാതൃക. 40,000 കാണികൾക്ക് ഇരിക്കാം. ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റ് ആയി കുറച്ച് അൽവഖ്റ സ്പോർട്സ് ക്ലബിെൻറ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റ് രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും. വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരം.
അൽ തുമാമ
അറബ് പുരുഷൻമാർ ഉപയോഗിക്കുന്ന ‘ഗഹ്ഫിയ’ എന്ന പ്രത്യേക നെയ്ത്ത് തൊപ്പിയുടെ മാതൃകയിലാണ് നിർമാണം. 40,000 ഇരിപ്പിടങ്ങൾ.
അൽറയ്യാൻ
40,000 പേർക്ക് ഇരിക്കാം. മണൽക്കൂനകളുടെ മാതൃക. ടൂർണമെൻറിന് ശേഷം ഇരിപ്പിടങ്ങൾ പകുതിയായി കുറച്ച് മറ്റ് രാജ്യങ്ങളിലെ കായിക ആവശ്യങ്ങൾക്കായി നൽകും. 20 കിലോമീറ്റർ ദൂരം ദോഹയിൽ നിന്ന്.
എജുക്കേഷൻ സിറ്റി/ഖത്തർ ഫൗണ്ടേഷൻ
40,000 ഇരിപ്പിടങ്ങൾ. ദോഹയിൽ നിന്ന് ഏഴ് കിലോ മീറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.