2022 ലോകകപ്പ്: കുവൈത്തിേൻറത് മികച്ച പിന്തുണ
text_fieldsദോഹ: 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിനും ആതിഥേയത്വം വഹിക്കുന്നതിനും ഏറ്റവും അധികം പിന്തുണ നല്കുന്ന രാജ്യങ്ങളിലൊന്ന് കുവൈത്താണെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. കുവൈത്തിെൻറ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആൻഡ് സ്പോര്‍ട്ട് സംഘടിപ്പിച്ച ഫോറത്തിൽ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങള്‍, ജോർഡന്, മൊറോക്കോ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഫോറത്തിനുണ്ട്. ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും തമ്മില്‍ മികച്ച പങ്കാളിത്തമുണ്ട്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കായികാസ്വാദകര്ക്കെല്ലാം ഖത്തറിെൻറ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാകും.
ടൂര്‍ണമെൻറില്‍ ഇരുപതിനായിരത്തോളം വളൻറിയര്‍മാര്‍ പങ്കെടുക്കും. എട്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. ഇതില്‍ ഏഴെണ്ണം പൂര്‍ണമായും പുതിയവയായിരിക്കും. കൂടാതെ പുനര്‍വികസനം ചെയ്ത ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. ശൈത്യകാലത്താണ് ലോകകപ്പെങ്കിലും എല്ലാ സ്റ്റേഡിയങ്ങളും ശീതീകരണ സാങ്കേതികവിദ്യയിലായിരിക്കും പ്രവര്‍ത്തിക്കുക. ഖത്തറിെൻറ താരതേമ്യന ചെറിയ പ്രദേശമെന്ന ഭൂമിശാസ്ത്രപരമായ സവിശേഷത ഫുട്ബാള്‍ ആസ്വാദകര്‍ക്ക് നല്ല ഘടകമാണ്. 10 ലക്ഷത്തിലധികം പേര് ലോകകപ്പില്‍ പങ്കാളികളാകാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെൻറിനായി അത്യാധുനിക ഗതാഗത സംവിധാനമാണ് ഖത്തര്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.